SignIn
Kerala Kaumudi Online
Wednesday, 15 January 2025 3.30 AM IST

'ഇന്റർവ്യൂ ബോർഡിൽ  ഇരുന്നില്ല, എന്റെ കെെകൾ  പരിശുദ്ധം'; ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല നിയമനം നടത്തിയതെന്ന് എം കെ രാഘവൻ

Increase Font Size Decrease Font Size Print Page

mk-raghavan

ന്യൂഡൽഹി: മാടായി കോളേജിലെ നിയമന വിവാദത്തിൽ പ്രതികരിച്ച് എം കെ രാഘവൻ എം പി. രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും രാഘവൻ വ്യക്തമാക്കി. രാഘവൻ ചെയർമാനായ മാടായി കോളേജിൽ ഒഴിവുവന്ന അനദ്ധ്യാപക തസ്തികയിൽ ബന്ധുവായ സിപിഎം പ്രവർത്തകന് അദ്ദേഹം നിയമനം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ താൻ സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും എം കെ രാഘവൻ കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'നിയമന വ്യവസ്ഥയുടെ മുൻപിൽ രാഷ്ട്രീയ താൽപര്യം പാലിക്കാനാവില്ല. ഞാൻ ഇന്റർവ്യൂ ബോർഡിൽ ഇരുന്നില്ല. എന്നെ തടഞ്ഞ നാല് പേർക്കെതിരെ പാർട്ടി നടപടിയെടുത്തു. മാടായി കോളേജിനെ കുറിച്ച് പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. എന്റെ 29-ാം വയസിൽ ഞാൻ മുൻകെെയെടുത്താണ് കോളേജ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്. ഏഴ് മാസം മുൻപാണ് താൻ ഒടുവിൽ കോളേജ് ചെയർമാനായത്. എന്നാൽ താൽപര്യമില്ലെന്ന് ഒഴിഞ്ഞുമാറിയിട്ടും നിർബന്ധിച്ച് തന്നെ ഏൽപ്പിച്ചതിനാലാണ് സ്ഥാനം ഏറ്റെടുത്തത്.

നാല് അനദ്ധ്യാപക തസ്തികകളിലേക്കാണ് കോളേജിൽ നിയമനം നടത്തിയത്. സ‌ർക്കാർ നിർദ്ദേശമനുസരിച്ചാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 83 അപേക്ഷകരെത്തി. ഓഫീസ് അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് എന്നിങ്ങനെയുള്ള തസ്തികകളിലേക്കായിരുന്നു നിയമനം. ഓഫീസ് അറ്റൻഡർ തസ്തിക ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തതാണ്. സുപ്രീം കോടതി നിർദേശം പാലിച്ചാണ് ഈ പോസ്റ്റിൽ നിയമനം നടത്തിയത്. അന്ധരായ അപേക്ഷകരില്ലാത്തതിനാൽ ബധിരനായ ആൾക്ക് നിയമനം നൽകുകയായിരുന്നു',- എം കെ രാഘവൻ പറഞ്ഞു.

ആളുകളെ ഇളക്കി വിടുന്നതിന് പിന്നിൽ കോൺഗ്രസാണോയെന്നും അദ്ദേഹം ചോദിച്ചു. തന്റെ കോലം കത്തിച്ചത് തന്നെ കത്തിക്കുന്നതിന് തുല്യമാണ്. ഇതിന് പിന്നിൽ സ്ഥാപനത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ്. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും തന്റെ കെെകൾ പരിശുദ്ധമാണെന്നും വികാരാധീനനായി എം കെ രാഘവൻ പറഞ്ഞു. നിയമനം കിട്ടിയയാൾ ബന്ധുവായിരിക്കാം. എന്നാൽ തന്റെ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല നിയമനം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസിസി പ്രസിഡന്റിന് നിയമന വ്യവസ്ഥകൾ അറിയില്ല. തന്നോടാലോചിക്കാതെയാണ് ഡയറക്ടർ ബോർഡംഗങ്ങളെ സസ്‌പെൻഡ് ചെയ്തതെന്നും രാഘവൻ പറഞ്ഞു.

TAGS: MK RAGHAVAN, PRESS MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.