SignIn
Kerala Kaumudi Online
Monday, 24 March 2025 12.25 PM IST

അസർബൈജാൻ വിമാനാപകടം: ക്ഷമാപണവുമായി പുട്ടിൻ  അപകട കാരണം സംബന്ധിച്ച് മൗനം

Increase Font Size Decrease Font Size Print Page
pic

മോസ്‌കോ: 38 പേരുടെ മരണത്തിനിടയാക്കിയ അസർബൈജാൻ എയർലൈൻസ് വിമാന ദുരന്തത്തിൽ ക്ഷമാപണവുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനെ ഫോണിൽ വിളിച്ചായിരുന്നു ക്ഷമാപണം. റഷ്യൻ വ്യോമപരിധിയിലുണ്ടായ അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയ പുട്ടിൻ ,​ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. റഷ്യൻ വ്യോമപ്രതിരോധ സംവിധാനം അബദ്ധത്തിൽ വെടിവച്ചതാണ് വിമാനാപകടത്തിന് കാരണം എന്ന റിപ്പോർട്ടുകൾക്കിടെയാണ് ക്ഷമാപണം. അതേസമയം, അപകടത്തിന്റെ ഉത്തരവാദി റഷ്യയാണെന്നോ റഷ്യൻ വ്യോമപ്രതിരോധ സംവിധാനം വിമാനത്തെ വെടിവച്ചെന്നോ പുട്ടിൻ പറഞ്ഞിട്ടില്ല. എന്നാൽ, അപകടസമയം മേഖലയിൽ യുക്രെയിൻ ഡ്രോൺ ആക്രമണങ്ങളുണ്ടായെന്നും റഷ്യ അവയെ ചെറുത്തിരുന്നെന്നും അറിയിച്ചു. സംഭവത്തിൽ റഷ്യ അന്വേഷണം ആരംഭിച്ചെന്നും വ്യക്തമാക്കി. വിമാനം തകർന്നതിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടായെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അപകടത്തിൽ അസർബൈജാൻ റഷ്യയെ കുറ്റപ്പെടുത്തിയിട്ടില്ല.

 മിസൈൽ പൊട്ടിത്തെറിച്ചു ?

ബുധനാഴ്ച അസർബൈജാനിലെ ബാകുവിൽ നിന്ന് തെക്കൻ റഷ്യയിലെ ചെച്‌ന്യ മേഖലയിലെ ഗ്രോസ്‌നിയിലേക്ക് പോയതാണ് വിമാനം. വിമാനം ഗ്രോസ്‌നിയിൽ ലാൻഡിംഗിന് ശ്രമിച്ചപ്പോൾ പുറത്ത് സ്ഫോടന ശബ്ദം കേട്ടതായി അപകടത്തിൽ രക്ഷപ്പെട്ടവർ പറയുന്നു. തുടർന്ന് അടിയന്തര ലാൻഡിംഗിനായി കസഖ്സ്ഥാനിലെ അക്‌റ്റൗ എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ട വിമാനം,​ അക്‌റ്റൗവിൽ നിന്ന് 3 കിലോമീറ്റർ അകലെ കാസ്പിയൻ കടൽത്തീരത്ത് തകർന്നുവീണു.

അപകടത്തിൽ 29 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. റഷ്യൻ വ്യോമ പ്രതിരോധ മിസൈൽ വിമാനത്തിന് പുറത്തുവച്ച് പൊട്ടിത്തെറിച്ചിരിക്കാമെന്നും അവശിഷ്ടങ്ങൾ വിമാനത്തിൽ തുളച്ചുകയറിയിരിക്കാം എന്നുമാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.