കൊച്ചി: ഹൃദയം മാറ്റിവയ്‌ക്കാൻ സജ്ജമായ രാജ്യത്തെ ആദ്യ ജനറൽ ആശുപത്രി,വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയകൾ,ക്യാൻസർ സെന്റർ,രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ്,പൊള്ളൽ ചികിത്സയ്‌ക്കായുള്ള ഐ.സി.യു... കേരളത്തിലെ ഏറ്റവും മികച്ച ജനറൽ ആശുപത്രിയെന്ന ഖ്യാതിയിലേക്കാണ് എറണാകുളം ജനറൽ ആശുപത്രി. സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്നതാണ് സൗകര്യങ്ങൾ.
മൂന്ന് സർജന്മാർ നേതൃത്വം നൽകുന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ സംഘത്തിൽ 50ലേറെപ്പേർ. നിലവിൽ പ്രതിമാസം 15-20 സങ്കീർണ ഹൃദയ ശസ്ത്രക്രിയകളും 30ലേറെ മറ്റ് ഹൃദയ ശസ്ത്രക്രിയകളും നടത്തുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി വൃക്ക മാറ്റിവച്ച ജനറൽ ആശുപത്രിയും ഇതു തന്നെ. 2023 നവംബർ മുതൽ അഞ്ച് വൃക്ക മാറ്റം നടത്തി.
56 ഡയാലിസിസ് മെഷീനുകളിൽ ദിവസം 200ലേറെ പേർക്ക് ഡയാലിസിസ് നൽകുന്നു. 25കോടി മുടക്കി നിർമ്മിച്ച ക്യാൻസർ ബ്ലോക്കിൽ പ്രതിദിനം 300രോഗികളെ ചികിത്സിക്കാം. പ്രതിദിനം 120 റേഡിയേഷനും പ്രതിമാസം 800 കീമോയും. ഹിസ്റ്റോപതോളജി,ട്യൂമർ മാർക്കേഴ്സ്,പാപ്സ്മിയർ ടെസ്റ്റ്,എഫ്.എൻ.എ.സി,എഫ്.എൻ.എ.ബി എന്നിവയുൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.
74 കോടിയുടെ
ഐ.പി ബ്ലോക്ക്
ആറ് ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ 74കോടി മുടക്കിൽ നിർമ്മിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനു പുറമേ 74 കോടി കിഫ്ബി ഫണ്ടിൽ നിന്ന് ചെലവിൽ പുതിയ ഐ.പി ബ്ലോക്ക് നിർമ്മാണവും ആരംഭിച്ചു. എട്ടുനിലകളിൽ 16,000ചതുരശ്ര അടിയാണ് ഒരു നില. ആകെ 700 കിടക്കകൾ.
നേട്ടങ്ങൾ
മെഡിക്കൽ ഐ.സി.യു 32,ഐ.സി.യു 22 എണ്ണം.
കാർഡിയോ തൊറാസിക് ശസ്ത്രക്രിയകൾ ആഴ്ചയിൽ ആറ്
രണ്ട് കാത്ത് ലാബുകളിൽ 24 മണിക്കൂറും പ്രതിദിനം 30 വരെ ആൻജിയോ പ്ലാസ്റ്റി
പ്രതിമാസം 10-15 ന്യൂറോ ശസ്ത്രക്രിയകൾ. കുട്ടികൾക്കായി 20 ശസ്ത്രക്രിയ
സ്വന്തമായി ലിക്വിഡ് ഓക്സിജൻ പ്ലാന്റ്
രാജ്യത്തെ ഒന്നാം നമ്പർ ജനറൽ ആശുപത്രിയാക്കി എറണാകുളത്തെ മാറ്റുകയാണ് ലക്ഷ്യം.
-ഡോ.ആർ. ഷഹീർ ഷാ
സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |