SignIn
Kerala Kaumudi Online
Thursday, 20 February 2025 4.07 AM IST

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ഭൂകമ്പം,​​ 126 മരണം

Increase Font Size Decrease Font Size Print Page

earthquake

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 126 പേർക്ക് ജീവൻ നഷ്ടമായി. 188 പേർക്ക് പരിക്കേറ്റു. ആയിരത്തിലേറെ വീടുകൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകളുണ്ട്.

നേപ്പാൾ-ടിബറ്റ് അതിർത്തിയായ സിഗാസെ പ്രദേശത്ത് ഇന്നലെ പുലർച്ചെ 6.35നാണ് ആദ്യ ഭൂകമ്പമുണ്ടായത്. ഏഴിന് 4.7, 7:07ന് 4.9 തീവ്രതയിലും തുടർചലനങ്ങളുണ്ടായി. നേപ്പാൾ- ടിബറ്റ് അതിർത്തിയിൽ ലൊബുചെയിൽ നിന്നു 93 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം.

ടിബറ്റൻ ബുദ്ധമതത്തിലെ പ്രധാനിയായ പഞ്ചൻ ലാമയുടെ ആസ്ഥാന കേന്ദ്രമാണ് സിഗാസെ. ഈ പ്രദേശത്ത് 27 ഗ്രാമങ്ങളുണ്ട്. മുൻകരുതലിന്റെ ഭാഗമായി നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു. നേപ്പാളിൽ 2005ലുണ്ടായ ഭൂകമ്പത്തിൽ 10,000ത്തിലധികം പേർക്ക് ജീവൻ നഷ്ടമായിരുന്നു. 2015ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 9,000ത്തോളം പേരാണ് മരിച്ചത്.

ഉത്തരേന്ത്യയിലും പ്രകമ്പനം

ബീഹാർ,​ അസാം,​ ബംഗാൾ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പാട്ന, കതിഹാർ, പൂർണിയ, ഷിയോഹർ, ദർബംഗ, സമസ്തിപൂർ എന്നിവിടങ്ങളിൽ ജനം കെട്ടിടങ്ങളിൽ നിന്നിറങ്ങിയോടി. ബംഗ്ലാദേശിന്റെ ചില ഭാഗങ്ങളിലും ഭൂചലനമുണ്ടായി.

ഭൂകമ്പത്തിന്റെ ഹോട്ട് സ്‌പോട്ട്

ടിബറ്റിലെ ലാസ പ്രദേശത്തെ വിള്ളലാണ് ഭൂകമ്പത്തിന് കാരണമാകുന്നതെന്നാണ് പഠന റിപ്പോർട്ടുകൾ. ടെക്റ്റോണിക് മേഖലയായ ഇവിടെ സമ്മർദ്ദം ഏറെയാണ്.

60 ദശലക്ഷം വർഷങ്ങളായി ഹിമാലയത്തെ രൂപപ്പെടുത്തുന്ന ഇന്ത്യൻ, യുറേഷ്യൻ ടെക്‌റ്റോണിക് ഫലകങ്ങളുടെ തുടർച്ചയായ കൂട്ടിയിടി കാരണം ഈ പ്രദേശം ഭൂകമ്പത്തിന്റെ ഹോട്ട് സ്‌പോട്ടാണ്

1950ൽ 8.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉൾപ്പെടെ, കഴിഞ്ഞ ദശകങ്ങളിൽ ടിബറ്റിൽ നിരവധി ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്.

'' ഭൂകമ്പത്തിൽ നിരവധി ജീവനുകൾ നഷ്ടമായതിൽ ദുഃഖിതനാണ്. അവർക്കായി പ്രാർത്ഥിക്കുന്നു

-ദലൈലാമ, ടിബറ്റൻ

ആത്മീയ നേതാവ്

TAGS: NEWS 360, WORLD, WORLD NEWS, EARTHQUAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.