വിജയവാഡ: സംക്രാന്തി ദിനത്തിൽ കോഴിപ്പോര് നടത്തുന്ന ഇടങ്ങളിൽ എ.ഐ. ഡ്രോൺ പ്രയോഗിക്കാൻ ആന്ധ്രാ പൊലീസ്. പൊങ്കലും മകര സംക്രാന്തിയോടും അനുബന്ധിച്ച് കോഴിപ്പോര് നടത്തുന്നതിന് വിലക്കുണ്ടെങ്കിലും കൃഷ്ണ, എൻ.ടി.ആർ, എലൂരു, ഗോദാവരി ജില്ലകളിൽ രഹസ്യമായി നടത്താറുണ്ട്.
പരിശോധനകൾ ശക്തമാക്കാനും നൂതന സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ച് ഇവ തടയാനുമാണ് ഡി.ജി.പി സി.എച്ച് ദ്വാരക തിരുമല റാവു സംസ്ഥാന പൊലീസിന് നിർദ്ദേശം നൽകിയത്. ഹൈ ക്വാളിറ്റിയുള്ള 130 ഡ്രോണുകളാണ് പൊലീസ് രംഗത്തിറക്കിയിരിക്കുന്നത്. ഡ്രോൺ പട്രോളിംഗ് പൊലീസുകാർക്ക് പെട്ടന്ന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള മേഖലകളിൽ സജീവമാക്കും. പണം വച്ച് നടക്കുന്ന കോഴിപ്പോര് പലപ്പോഴും അക്രമ സംഭവങ്ങളിലേക്ക് നയിക്കുന്നതാണ് പൊലീസിന് തലവേദനയാവുന്നത്. അടുത്തിടെ കോഴിപ്പോര് നിയന്ത്രിക്കാത്തതിന് ആന്ധ്ര ഹൈക്കോടതി പൊലീസിനോട് അതൃപ്തി അറിയിച്ചിരുന്നു. 2016ലാണ് കോഴിപ്പോര് നിരോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |