പോത്തൻകോട്: 9 വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേരെ മാതാവിന്റെ പരാതിയിൽ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. കുഞ്ഞിന്റെ രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തുമാണ് പിടിയിലായത്. കല്ലിയൂർ , കുണ്ടൻകാവ് സ്വദേശി അനീഷ് (31) , കുളത്തൂർ, ആറ്റിപ്ര, സന്ധ്യാ ദീപത്തിൽ ബാബുരാജ് (55) എന്നിവരാണ് പിടിയിലായത്. കുട്ടിയുടെ മാതാവ് ഒരുമാസം മുൻപ് വിദേശത്ത് ജോലിക്കു പോയിരുന്നു. ഇതിനുശേഷം കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടായതിനെ തുടർന്ന് സ്കൂളിലെ അദ്ധ്യാപിക കുട്ടിയുടെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിയ മാതാവ് കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അനീഷ് നിരവധി തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കൗൺസലിംഗിനിടെ കുട്ടി പറഞ്ഞു. രണ്ടു വർഷത്തോളം കുട്ടിയെ പീഡനത്തിനിരയാക്കി. സംഭവം പുറത്തുപറഞ്ഞാൽ അമ്മയെ കൊന്നു കളയുമെന്ന് അനീഷ് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. കുട്ടിയുടെ അപ്പൂപ്പന്റെ സുഹൃത്തായ ബാബുരാജ് ഒരു ദിവസം വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. കെ.എസ്.ആർ.ടി.സി. യിലെ താൽക്കാലിക ഡ്രൈവറാണ് ബാബുരാജ്. വൈദ്യപരിശോധനയിൽ പീഡനത്തിന് ഇരയായതായി തെളിഞ്ഞു. നേരത്തെ സ്കൂൾ കുട്ടിയെ മർദ്ദിച്ച കേസിലും അനീഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |