SignIn
Kerala Kaumudi Online
Wednesday, 19 February 2025 8.23 PM IST

ഫ്ളാറ്റിൽ നിന്ന് ചാടി യുവാവ് മരിച്ചു; മുൻ കാമുകി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
tapas

ലക്‌നൗ: ഉത്തർപ്രദേശിലെ നോയിഡയിൽ ഫ്ളാറ്റിൽ നിന്ന് ചാടി നിയമവിദ്യാർത്ഥി തപസ് (23) മരിച്ച സംഭവത്തിൽ മുൻ കാമുകിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ചാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ജാമ്യത്തിൽ വിട്ടു. തപസുമായി ഒത്തുപോകാൻ യുവതി വിസമ്മതിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ബന്ധം തുടരാൻ തപസിന്റെ സുഹൃത്തുക്കൾ യുവതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, യുവതി ഇത് നിരസിച്ചു. ഇതാണ് ആത്മഹത്യയുടെ കാരണമെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. എന്നാൽ, ഇതിന്റെ പേരിൽ യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ശനിയാഴ്ച സുഹൃത്തിന്റെ ഫ്ളാറ്റിൽ പാർട്ടിക്കെത്തിയതായിരുന്നു തപസ്. യുവതിയേയും പാർട്ടിക്ക് ക്ഷണിച്ചിരുന്നു. ഇരുവരുടെയും പ്രശ്നം പരിഹരിക്കുകയായിരുന്നു സുഹൃത്തുക്കളുടെ ലക്ഷ്യം. തപസുമായി ഒന്നിച്ച് പോകാൻ യുവതി വിസമ്മതിച്ചു. പിന്നാലെയാണ് ഏഴാം നിലയിൽ നിന്ന് തപസ് ചാടി മരിച്ചത്.

പെൺകുട്ടി തങ്ങളുടെ മകനെ ശല്യപ്പെടുത്തിയെന്ന തപസിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.

അമിറ്റി സർവകലാശാലയിലെ സഹപാഠികളായിരുന്നു തപസും യുവതിയും. പ്രണയത്തിലായ ഇരുവരും ഒരുമിച്ചായിരുന്നു താമസം. അടുത്തിടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായത്.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.