അമ്പലപ്പുഴ : പുന്നപ്ര തൂക്കുകുളത്ത് വീട്ടിൽ കയറി യുവതിയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ജാൻപൂർ സ്വദേശികളായ ആശിഷ് കുമാർ (47), അച്ഛൻ ശോഭനാഥ് ഗുപ്ത (72) എന്നിവരെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. 2024 നവംബർ 14-നായിരുന്നു കേസിന് ആസ്പദമായ സംഭവം. കുറുവാ സംഘം മോഷണം നടത്തി എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. എറണാകുളത്തെ വൈറ്റില മെട്രോ റെയിലിന് താഴെയുള്ള പുറമ്പോക്ക് സ്ഥലത്താണ് പ്രതികൾ താമസിച്ചിരുന്നത്. പ്രത്യേകിച്ച് തൊഴിൽ ഒന്നുമില്ലാത്ത പ്രതികൾ വേറെയും മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. ആശിഷ് കുമാറിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലും മോഷണ കേസ് നിലവിലുണ്ട്. പുന്നപ്ര സി.ഐ സെപ്പ്റ്റോ ജോൺ, എസ് .ഐ രെജിരാജ്, എ.എസ്.ഐ അനസ്, എസ്.സി.പി.ഒ അബൂബക്കർ സിദ്ദിഖ്, സി.പി.ഒ ജിനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |