തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം നാളെ ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും.
ഫെബ്രുവരി 7 ന് 2025 - 26 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കും. മാർച്ച് 28 വരെ 27 ദിവസം സഭ ചേരുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം 20, 21, 22 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച . 24 മുതൽ ഫെബ്രുവരി ആറു വരെ സഭ ചേരില്ല. 7 ന് അവതരിപ്പിക്കുന്ന . ബഡ്ജറ്റിന്മേലുള്ള പൊതു ചർച്ച 10, 11, 12 തീയതികളിൽ നടക്കും.
13 ന് 2024 - 25 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യർത്ഥനകൾ പരിഗണിക്കും. ഫെബ്രുവരി 14 മുതൽ മാർച്ച് 2 വരെ സഭ ചേരില്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാർച്ച് 4 മുതൽ 26 വരെയുള്ള 13 ദിവസം 2025-26 വർഷത്തെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്തു പാസ്സാക്കും. 2024-25 വർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും ,2025-26 വർഷത്തെ ബഡ്ജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്.ഗവണ്മെന്റ് കാര്യങ്ങൾക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കും. മാർച്ച് 28ന് സഭ പിരിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |