തൊടുപുഴ : നഗരസഭയിൽ അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, ആർ ഹരി, ജോസ് മഠത്തിൽ എന്നിവർ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷിന് നിവേദനം നൽകി. തൊടുപുഴയിൽ തദ്ദേശ അദാലത്തിലാണ് മന്ത്രിക്ക് നിവേദനം നൽകിയത്.ഏതാനം മാസങ്ങളായി തൊടുപുഴ നഗരസഭയിൽ അസിസ്റ്റന്റ് എൻജിനീയർ ഇല്ലാത്തതിനാൽ പൊതുമരാമത്ത് ജോലികൾ ഏതാണ്ട് സ്തംഭിച്ചിരിക്കുകയാണ്. നഗരസഭ എൻജിനീയറെ വിജിലൻസ് കേസിൽ അറസ്റ്റ് ചെയ്യുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തതിനുശേഷം പുതിയ നിയമനം നടന്നില്ല. 2024 25 വർഷത്തെ മരാമത്ത് ജോലികളിൽ ഒന്നുപോലും നിർവഹണം ആരംഭിച്ചിട്ടില്ല. പദ്ധതി ഫണ്ടിൽ ഒരു രൂപ പോലും ഇനിയും ചിലവഴിച്ചിട്ടില്ല. മാർച്ച് 31ന് അകം പദ്ധതികൾ നടപ്പിലാക്കിയില്ലെങ്കിൽ വൻ തുക നഗരസഭയ്ക്ക് നഷ്ടപ്പെടുമെന്നും കൗൺസിലർമാർ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. തൊടുപുഴ നഗരസഭയോടുള്ള സർക്കാരിന്റെ അവഗണനയുടെ ഉദാഹരണമാണ് സംസ്ഥാനത്ത് 82 എൻജിനീയർമാരെ ഒരുമിച്ച് നിയമിച്ചിട്ടും തൊടുപുഴയിൽ എഞ്ചിനീയർമാരെ നിയമിക്കാത്തതെന്ന് കൗൺസിലർമാർ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |