കൊച്ചി: രാജ്യാന്തര വിപണിയിൽ മത്സരക്ഷമത വർദ്ധിപ്പിക്കാൻ ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് സ്ഥാനമൊഴിയുന്ന അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ഇക്കഴിഞ്ഞ വർഷങ്ങളിൽ റിപ്പബ്ളിക്കൻ, ഡെമോക്രാറ്റിക് ഭരണ കാലയളവിൽ ഇന്ത്യയും അമേരിക്കയുമായി നയതന്ത്ര, വ്യാപാര ബന്ധങ്ങൾ ഗണ്യമായി മെച്ചപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുമായി വ്യാപാര യുദ്ധത്തിന് ഒരുങ്ങുന്ന സാഹചര്യത്തിൽ ഇറക്കുമതി തീരുവ ന്യായമായ തലത്തിലേക്ക് കുറയ്ക്കണമെന്നതിൽ തർക്കമില്ലെന്നും എറിക് ഗാർസെറ്റി വ്യക്തമാക്കി.
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കെല്ലാം സാർവത്രിക നികുതിയും ചൈനയിലെ ഉത്പന്നങ്ങൾക്ക് 60 ശതമാനം വരെ നികുതിയും ഏർപ്പെടുത്തുമെന്നാണ് ട്രംപ് ഭീഷണി മുഴക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |