SignIn
Kerala Kaumudi Online
Saturday, 08 February 2025 6.00 PM IST

1600 ഫോൺ കോളുകൾ ചെയ്തു, എന്നിട്ടും കാമുകി ഒഴിവാക്കി; യുവാവ് 24കാരിയെ കഴുത്തറുത്ത് കൊന്നു

Increase Font Size Decrease Font Size Print Page
vikas-jaiswal

ലക്‌നൗ: അവഗണിച്ചുവെന്ന പേരിൽ കാമുകിയെയും യുവതിയുടെ ആറുവയസുകാരിയായ മകളെയും കൊലപ്പെടുത്തി 25കാരൻ. ഉത്തർപ്രദേശിലെ മല്ലിഹബാദിലാണ് സംഭവം. ഗീത (24), ദീപിക എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗീതയുടെ അകന്ന ബന്ധു കൂടിയായ വികാസ് ജയ്സ്വാൾ അറസ്റ്റിലായി.

ജനുവരി 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഗീതയുടെ ഭർത്താവ് പ്രകാശ് കനൗജിയ മുംബയിലാണ് ജോലി ചെയ്യുന്നത്. വീട്ടിൽ ഗീതയും മക്കളായ ദീപികയും നാലുവയസുകാരനായ ദീപാൻഷുവും മാത്രമാണ് കഴിഞ്ഞിരുന്നത്. ജനുവരി 15ന് ഗീതയും ദീപികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദീപാൻഷു ബന്ധുവീട്ടിൽ തങ്ങുകയായിരുന്നു. ദീപികയെ വിളിച്ചിട്ടും കിട്ടാതായതോടെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഏണിയുപയോഗിച്ച് വീട്ടിനകത്ത് കടന്നപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഗീതയുടെയും ദീപികയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ശരീരത്തിൽ അനവധി മുറിവുകളുണ്ടായിരുന്നു. ഇരുവരുടെയും കഴുത്തറുത്ത നിലയിലുമായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവ സ്ഥലത്തുനിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. തുടർന്ന് കോൾ വിവരങ്ങൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ 11 മാസത്തിനിടെ വികാസ്, ഗീതയെ 1600 തവണ വിളിച്ചിരുന്നതായി കണ്ടെത്തി. വികാസ് ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നുവെന്ന് ഗീതയു‌ടെ മകനും പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വികാസ് കുറ്റം സമ്മതിക്കുകയായിരുന്നു.

കൊവിഡ് കാലത്ത് ജോലി ആവശ്യവുമായി ഭർത്താവ് മുംബയിലായിരുന്നപ്പോഴാണ് ഗീതയുമായി ബന്ധം ആരംഭിച്ചതെന്നാണ് വികാസ് പൊലീസിന് മൊഴി നൽകിയത്. തന്റെ വരുമാനത്തിലെ ഏറിയ പങ്കും ഗീതയ്ക്കായാണ് ചെലവഴിച്ചിരുന്നത്. ഗീതയുടെ നിർബന്ധംമൂലം കുവൈറ്റിലെ ജോലി ഉപേക്ഷിച്ച് തിരികെ വന്നു. എന്നാൽ അടുത്തിടെ ഗീത അവഗണിക്കാൻ തുടങ്ങി. ഇക്കാര്യം ചോദിക്കാനാണ് ജനുവരി 15ന് ഗീതയുടെ വീട്ടിലെത്തിയത്.

തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഒരു വടി ഉപയോഗിച്ച് വികാസ് ഗീതയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ മകൾ ഉണർന്നപ്പോൾ ഇരുവരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നും വികാസ് പൊലീസിനോട് പറഞ്ഞു. ഗീതയ്ക്ക് താൻ വാങ്ങി നൽകിയ വില കൂടിയ സമ്മാനങ്ങളും വികാസ് പൊലീസിന് കാട്ടിക്കൊടുത്തു.

കൊലപാതകത്തിന് ശേഷം വികാസ് സാധാരണ പോലെ ജോലിക്ക് പോവുകയും ഗീതയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. മറ്റുചിലരെ പ്രതികളായി ചിത്രീകരിച്ച് പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും ഇയാൾ ശ്രമിച്ചു. എന്നാൽ ഫോൺ കോളുകളും സംശയാസ്‌പദമായ പ്രവൃത്തികളുമാണ് ഇയാളെ കുടുക്കിയത്.

TAGS: CASE DIARY, VIKAS JAISWAL, UP MURDER CASE, GEETHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.