SignIn
Kerala Kaumudi Online
Sunday, 16 February 2025 2.15 AM IST

കഠിനംകുളം കൊലപാതകം, ആതിരയുടെ സ്‌കൂട്ടർ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച നിലയിൽ, പൊലീസ് പരിശോധന ഉടൻ

Increase Font Size Decrease Font Size Print Page
scooter

തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടിൽ കഴുത്തിൽ കുത്തേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രതി ഉപയോഗിച്ച സ്‌കൂട്ടർ കണ്ടെത്തി. ചിറയിൻകീഴ് റെയിൽവെ സ്‌റ്റേഷനിൽ നിന്നാണ് യുവതിയുടെ സ്‌കൂട്ടർ കണ്ടെത്തിയത്. കൊലയ്‌ക്ക് ശേഷം പ്രതി യുവതിയുടെ സ്‌കൂട്ടറുമായി ഇവിടെയെത്തി ട്രെയിനിൽ രക്ഷപ്പെട്ടതായാണ് പൊലീസിന്റെ നിഗമനം. റെയിൽവെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സ്‌കൂട്ടർ വച്ചിരുന്നത്. വാഹനം ഇന്ന് പൊലീസ് പരിശോധിക്കും.

പെരുമാതുറയിൽ ഇയാൾ താമസിച്ച വീട് പൊലീസ് കണ്ടെത്തി.തിങ്കളാഴ്‌ച വൈകിട്ട് ഇവിടെനിന്നും മടങ്ങിയ ഇയാൾ പിന്നെ വന്നില്ല. ദിവസങ്ങൾക്ക് മുൻപാണ് ഇവിടെ ഇയാൾ വാടകയ്‌ക്കെടുത്തത്. വീട്ടിലും ഇന്ന് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. നാല് സംഘമായാണ് കേസിൽ അന്വേഷണം. തിരുവനന്തപുരം റൂറൽ എസ്‌പിയുടെ നേതൃത്വത്തിലും , ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ സംഘവും, ഡാൻസാഫ്, കഠിനംകുളം-ചിറയിൻകീഴ് പൊലീസ് എന്നിങ്ങനെയാണ് കേസ് അന്വേഷിക്കുന്നത്.

കഠിനംകുളം പാടിക്കവിളാകം ഭരണിക്കാട് ഭഗവതി ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയായ വെഞ്ഞാറമൂട് ആലിയാട് പ്ളാവിള വീട്ടിൽ ആതിര (30)യാണ് ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ കൊല്ലപ്പെട്ടത് .ആതിരയുടെ ഇൻസ്റ്റഗ്രാം സുഹൃത്തായ എറണാകുളം സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.

ഇന്നലെ രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിലേക്ക് പോയ രാജീവ് രാവിലെ 11.30ന് മടങ്ങി എത്തിയപ്പോഴാണ് ആതിര മരിച്ച് കിടക്കുന്നത് കണ്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ് രക്തംവാർന്ന നിലയിലായിരുന്നു . യുവതിയുടെ സ്‌കൂട്ടറും കാണാതായിരുന്നു. രാവിലെ എട്ടരയ്ക്ക് ആതിര കുട്ടിയെ സ്‌കൂളിലേക്ക് വിടുന്നത് കണ്ടതായി സമീപവാസികൾ പൊലീസിന് മൊഴി നൽകി. അതിനാൽ 8.30നും 11.30നും ഇടയിലാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. എന്നാൽ വീട്ടിൽ ആരെങ്കിലും വരുന്നതായി കണ്ടവരില്ല. പ്രതി മതിൽചാടിയാണ് വീട്ടിലേക്ക് എത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇൻസ്റ്റഗ്രാം സുഹൃത്ത് ആതിരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി രാജീവ് പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. യുവാവ് രണ്ടുദിവസം മുമ്പ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ വാടകവീടെടുത്തെന്ന് പൊലീസ് കണ്ടെത്തി.

TAGS: CASE DIARY, KADINAMKULAM, MURDERCASE, SCOOTER FOUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.