കൊച്ചി: ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ രാജ്യത്തെ മുൻനിര എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിന്റെ അറ്റാദായം 19.6 ശതമാനം വർദ്ധിച്ച് 3,805.94 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം 3,181.42 കോടി രൂപയായിരുന്നു. പ്രവർത്തന വരുമാനം അവലോകന കാലയളവിൽ 1,27,551 കോടി രൂപയായി ഉയർന്നു. ഓഹരി ഉടമകൾക്ക് ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് അഞ്ച് രൂപ നൽകാനും ഡയറക്‌ടർ ബോർഡ് തീരുമാനിച്ചു. കമ്പനിയുടെ റിഫൈനിംഗ് മാർജിൻ ഇക്കാലയളവിൽ ബാരലിന് 4.41 ഡോളറായി മെച്ചപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |