നാഗ്പൂർ: പ്രായപൂർത്തിയാകാത്ത മകളെ ഏഴ് വർഷമായി ലൈംഗികമായി പീഡിപ്പ കേസിൽ പ്രതിയായ 43കാരനായ പിതാവിനെ കുറ്റവിമുക്തനാക്കി ബോംബ ഹൈക്കോടതി. നാഗ്പൂർ ബെഞ്ചാണ് ശിക്ഷ റദ്ദാക്കിയത്. സാധാരണ സാഹചര്യങ്ങളിൽ ഒരു മകൾ പിതാവിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കില്ല എന്നത് ശരിയാണ്. അതുപോലെ ഒരു പിതാവും മകളെ ലൈംഗികമായി ഉപദ്രവിക്കില്ല. എന്നാൽ മദ്യലഹരിയിൽ മനുഷ്യന്റെ മാനസികനില പരിഗണിക്കുമ്പോൾ തെറ്റുകൾ സംഭവിക്കാമെന്നും ജസ്റ്റിസ് ഗോവിന്ദ സനാപ് നിരീക്ഷിച്ചു.
പിതാവ് മകളെ മൂന്നാം ക്ലാസ് മുതൽ 14 വയസുവരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അമ്മ ഉപേക്ഷിച്ച് പോയതോടെ കുട്ടി അമ്മൂമ്മയോട് വിവരം അറിയിക്കുകയായിരുന്നു. മക്കളുടെയും പ്രായമായ അമ്മയുടെയും സംരക്ഷകൻ എന്ന നിലയിലും തെളിവുകളുടെ അഭാവത്താലുമാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.
ലൈംഗികാതിക്രമക്കേസിൽ 2021 ഫെബ്രുവരി 23ന് പ്രത്യേക കോടതി നൽകിയ ശിക്ഷാവിധി ചോദ്യം ചെയ്ത് പിതാവ് നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ബെഞ്ച്. പത്ത് വർഷം തടവും ഒരു ലക്ഷം രൂപയുമായിരുന്നു അന്ന് കോടതി ശിക്ഷയായി പ്രതിക്ക് വിധിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിലെയും (പോക്സോ) വകുപ്പുകൾ പ്രകാരം പ്രത്യേക കോടതി 5000 രൂപ പിഴയും ചുമത്തിയിരുന്നു. ഈ ശിക്ഷയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |