SignIn
Kerala Kaumudi Online
Monday, 24 March 2025 6.59 PM IST

'സമാധിക്ക് ശേഷം കുടുംബത്തിൽ ദാരിദ്ര്യം, പശുവിനെ വിറ്റ് പ്രതിഷ്ഠിക്കാനുള്ള ശിവലിംഗത്തിന് പണം നൽകി'

Increase Font Size Decrease Font Size Print Page
samadhi-

നെയ്യാറ്റിൻകര: സമാധിക്ക് ശേഷം കുടുംബത്തിൽ ആകെ ദാരിദ്ര്യമാണെന്ന് നെയ്യാറ്റിൻകര ഗോപന്റെ ഭാര്യ സുലോചന. കുടുംബത്തിന്റെ വരുമാന മാർഗമായ പശവിനെ വിറ്റ് സമാധിത്തറയിൽ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗത്തിന് ഓർഡർ നൽകിയെന്നും ഗോപന്റെ ഭാര്യ പറഞ്ഞു. കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ചില സംഘടനകൾ ഇടപെട്ടാണ് സമാധി ചെലവ് നടത്തിയതും പീഠം നിർമ്മിച്ചതെന്നും അവർ പറഞ്ഞു.

'സമാധി സ്ഥലം സന്ദർശിക്കാൻ ഒരുപാട് പേർ സന്ദർശിക്കാൻ ഒരുപാട് പേർ ഇവിടെ എത്തുന്നുണ്ട്. ധ്യാനമിരിക്കാൻ സ്ഥലമില്ലാത്തത് കൊണ്ട് ഒരു ഷെഡ് കെട്ടണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇനി ശിവലിംഗം സ്ഥാപിക്കുന്നതിന് മുമ്പ് അഭിഷേകവും പൂജയുമുണ്ട്. ക്ഷേത്രത്തിന് വേണ്ടി എല്ലാം മയിലാടിയിൽ നിന്നാണ് ഓർഡർ കൊടുത്തത്. ശിവലിംഗത്തിനും ഓർഡർ കൊടുത്തു. ഇതിന്റെ ചെലവിനായി പശുവിനെ കൊടുത്തു. പശുവിൽ നിന്നായിരുന്നു കുടുംബത്തിലെ ചെലവ് നടന്നത്.

കുടുംബത്തിന്റെ വരുമാനം ഓർത്താണ് ഇപ്പോൾ ധർമ്മ സങ്കടത്തിലായിരിക്കുന്നത്. മകൻ സനന്ദന് വരുമാനമുണ്ട്. പക്ഷേ അവന് ലോണും കാര്യങ്ങളൊക്കെ ഉണ്ട്. ഭഗവാന്റെ കാര്യങ്ങൾ കൈലാസ നാഥൻ എല്ലാം നടത്തുമെന്നാണ് കരുതുന്നത്. പിന്തുണയുമായി വന്ന സംഘടകൾ ഒരുപാട് പൈസയൊക്കെ ചെലവാക്കി സമാധി പീഠമൊക്കെ കെട്ടി. മറ്റൊരാൾ തന്നാൽ അല്ലേ തന്നു എന്ന് പറയാൻ സാധിക്കുകയുള്ളൂ'- സുലോചന പറഞ്ഞു.

TAGS: MAHASAMADHI, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.