വാഷിംഗ്ടൺ : ശത കോടീശ്വരനും സ്പേസ് എക്സ് സി.ഇ.ഒയുമായ എലോൺ മസ്കിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു. നോർവീജിയൻ നോബൽ കമ്മിറ്റിക്ക് മുന്നിൽ എലോൺ മസ്കിനെ 2025ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തു കൊണ്ടുള്ള നിവേദനം സമർപ്പിച്ചതായി യൂറോപ്യൻ പാർലമെന്റ് അംഗം ബ്രാങ്കോ ഗ്രിംസ് സ്ഥിരീകരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി മസ്ക് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് നാമനിർദ്ദേശമെന്ന് ഗ്രിംസ് പറഞ്ഞു.
ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും സി.ഇ.ഒയും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്സിന്റെ ഉടമയുമാണ് മസ്ക്. മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന എക്സ് ഏറ്റെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി കൂടിയാണെന്നാണ് മസ്ക് വ്യക്തമാക്കിയിരുന്നത്. ട്രംപ് ഭരണകൂടത്തിൽ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ തലവൻ കൂടിയാണ് മസ്ക്.
നോബൽ കമ്മിറ്റിയുടെ വെബ്സൈറ്റ് പ്രകാരം നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 1 ഒണ്. നോബൽ കമ്മിറ്റി ഭൂരുപക്ഷ വോട്ടിലൂടെ നോബൽ ജേതാക്കളെ തിരഞ്ഞെടുത്ത ശേഷം ഒക്ടോബറിൽ വിജയികളെ പ്രഖ്യാപിക്കും. സമാധാനത്തിനുള്ള നോബൽ സമ്മാന ചടങ്ങ് ഡിസംബർ 10ന് നോർവേയിലെ ഓസ്ലോയിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |