വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള റെയിൽപാതയുടെ നിർമ്മാണം 2028 ഡിസംബറിനുള്ളിൽ പൂർത്തിയാക്കും. കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല. ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി തുറമുഖത്തെ ബന്ധിപ്പിക്കും. ഡി.പി.ആറിന് ദക്ഷിണ റെയിൽവേയുടെ അംഗീകാരവും കേന്ദ്ര മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതിയും ലഭിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ പ്രധാൻമന്ത്രി ഗതിശക്തി, സാഗർമാല, റെയിൽ സാഗർ തുടങ്ങിയവയിൽ നിന്നാണ് പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുന്നത്. ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിൽപ്പെട്ട 4.697 ഹെക്ടർ ഭൂമിയേറ്റെടുക്കൽ അന്തിമ ഘട്ടത്തിലാണ്. വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ ഏറ്റെടുക്കുന്നത് പുരോഗമിക്കുകയാണ്. സ്ഥലം ഏറ്റെടുക്കൽ (198 കോടി രൂപ) ഉൾപ്പെടെ 1482.92 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കിയിട്ടുള്ളത്.
കണ്ടെയ്നർ റെയിൽ ടെർമിനൽ (സി.ആർ.ടി)
കണ്ടെയ്നർ റെയിൽ ടെർമിനൽ (സി.ആർ.ടി) സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിഴിഞ്ഞത്തോടു ചേർന്നുള്ള റെയിൽവേ സ്റ്റേഷനടുത്തായിത്തന്നെ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ ദക്ഷിണ റെയിൽവേയുമായാണ് നടക്കുന്നത്. റെയിൽ കണക്ടിവിറ്റി സ്ഥാപിക്കുന്നതുവരെ സി.ആർ.ടി മുഖാന്തരം ചരക്കുനീക്കം നടക്കും.
പാത ഇതുവഴി
ബാലരാമപുരം മുടവൂർപ്പാറ മുതൽ തുറമുഖം വരെ ഒറ്റവരിയായാണ് പാത നിർമ്മിക്കുന്നത്.ബാലരാമപുരത്തു നിന്ന് ഇത് രണ്ടായി തിരിയും.ഒന്ന് നേമം സ്റ്റേഷനിലേക്കും മറ്റൊന്ന് ബാലരാമപുരം സ്റ്റേഷനിലേക്കും. മുക്കോല ഭാഗത്ത് നിന്നാകും ഭൂമി തുരന്നുള്ള നിർമ്മാണാരംഭം.
ഇവിടെനിന്ന് ബാലരാമപുരം ഭാഗത്തേക്കും വിഴിഞ്ഞം ഭാഗത്തേക്കും രണ്ടായി തിരിയും. പാത കടന്നുപോകുന്ന സ്ഥലങ്ങളിൽ 65 ശതമാനവും മണ്ണായതിനാൽ തുരക്കുന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയ ശേഷമാകും മുന്നോട്ടുള്ള നിർമ്മാണം. 33 ഓളം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നും മത സാംസ്‌കാരിക കേന്ദ്രങ്ങളെ ബാധിക്കില്ലെന്നുമാണ് സാമൂഹ്യാഘാത പഠന റിപ്പോർട്ടിലുള്ളത്.
മാറ്റിപ്പാർപ്പിക്കേണ്ടത്
17 വീടുകളിലെ 38 കുടുംബങ്ങളെ 11 വീടുകൾ പൂർണമായും പൊളിക്കണം
പദ്ധതിച്ചെലവ് -
1200 കോടി
10.76 കി.മീറ്റർ 9.2 കിലോമീറ്ററും ഭൂമിക്കടിയിലൂടെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |