SignIn
Kerala Kaumudi Online
Thursday, 20 March 2025 11.27 AM IST

ഇന്ത്യയിൽ കണ്ടെത്തിയത് 52,000 കോടിയുടെ നിധി, വേണ്ടവിധം വിനിയോഗിച്ചാൽ യുഎസിനെയും ചൈനയെയും മറികടക്കാം

Increase Font Size Decrease Font Size Print Page
india

ന്യൂഡൽഹി: ഏകദേശം 52,000 കോടിയുടെ അമൂല്യ നിധിയാണ് ഇന്ത്യയിൽ അധികം വിനിയോഗിക്കപ്പെടാതെ കിടക്കുന്നത്. രാജ്യത്തിന്റെ വലിയ സാമ്പത്തിക സ്രോതസുകളിൽ ഒന്നായി കണക്കാക്കാവുന്നതാണ് ഇ- മാലിന്യം. റെ‌ഡ്‌സീർ സ്ട്രാറ്റജി കൺസൾട്ടന്റ്‌സിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഇ-മാലിന്യത്തിൽ നിന്ന് ലോഹം വേർതിരിച്ചെടുക്കുന്നതിലൂടെ ആറ് ബില്യൺ ഡോളർ വരെ (52,096 കോടി രൂപ) ലാഭം നേടാമെന്നാണ് വ്യക്തമാക്കുന്നത്.

ലോകത്തിലെ മൂന്നാമത്തെ ഇ-മാലിന്യ ഉത്‌‌പാദക രാജ്യമായി ഇന്ത്യ മാറിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യുഎസും ചൈനയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് ഇ-മാലിന്യം രണ്ടിരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. 2014ൽ രണ്ട് മില്യൺ മെട്രിക് ടൺ ആയിരുന്നത് 2024ൽ 3.8 മില്യൺ മെട്രിക് ടൺ ആയി ഉയർന്നു. നഗരവത്കരണമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഗാ‌ർഹിക മാലിന്യം, ബിസിനസ് രംഗത്ത് നിന്നുള്ള മാലിന്യം എന്നിവയുൾപ്പെടുന്ന ഉപഭോക്തൃ മേഖലയിൽ നിന്നാണ് ഇ-മാലിന്യത്തിന്റെ 70 ശതമാനവും പുറന്തള്ളപ്പെടുന്നത്.

ഇ മാലിന്യം ഉത്‌പാദനത്തിലും ട്രെൻഡുകൾ മാറിമറിയുകയാണ്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ രൂപകൽപന ചെറുതും കനം കുറഞ്ഞതും ആകുന്നുണ്ടെങ്കിലും പുറന്തള്ളപ്പെടുന്ന ഗാഡ്‌ജറ്റുകളുടെ അളവ് വർദ്ധിക്കുന്നതാണ് വെല്ലുവിളിയാവുന്നത്. നിലവിൽ, ഇന്ത്യയിലെ ഉപഭോക്തൃ ഇ-മാലിന്യത്തിന്റെ 16 ശതമാനം മാത്രമാണ് പുനരുപയോഗ മാർഗങ്ങളിലൂടെ സംസ്കരിക്കപ്പെടുന്നത്. പുനരുപയോഗ മേഖല 2035 ആകുമ്പോഴേക്കും 17 ശതമാനം വളരുമെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും ഇന്ത്യയിലെ മൊത്തം ഇ-മാലിന്യത്തിന്റെ 40 ശതമാനം മാത്രമായിരിക്കും ഇത് കൈകാര്യം ചെയ്യുക. 10 മുതൽ 15 ശതമാനം വരെ ഇ-മാലിന്യം വീടുകളിൽ തന്നെ സൂക്ഷിക്കപ്പെടുന്നതും എട്ട് മുതൽ 10 ശതമാനംവരെ മാലിന്യക്കൂമ്പാരങ്ങളിൽ വലിച്ചെറിയപ്പെടുന്നതും പുനരുപയോഗ പ്രക്രിയയെ ബാധിക്കുന്നു.

ഇ-മാലിന്യ കൈകാര്യം ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി (ഇപിആർ) ചട്ടക്കൂട് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞ ഇപിആർ ഫീസുകളും പരിമിതമായ പുനരുപയോഗ ശേഷിയും ഇതിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ തന്നെ ഇ- മാലിന്യത്തിൽ നിന്ന് ലോഹം വീണ്ടെടുക്കുന്നതിന്റെ നിരക്കുകൾ മെച്ചപ്പെടുത്തുന്നതിനും വരുമാനം പരമാവധിയാക്കുന്നതിനും പുനരുപയോഗ ശൃംഖല ശക്തിപ്പെടുത്തേണ്ടത് നിർണായകമാണ്. ഇതിലൂടെ ഇന്ത്യയുടെ ലോഹ ഇറക്കുമതി 1.7 ബില്യൺ യുഎസ് ഡോളർ വരെ കുറയ്ക്കാനും ഉയർന്ന മൂല്യമുള്ള പുനരുപയോഗ ലോഹങ്ങളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കാനും സാധിക്കും.

TAGS: INDIA, E WASTE, INDIAN ECONOMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.