വാഷിംഗ്ടൺ: പതിനായിരത്തോളം സർക്കാർ ജീവനക്കാരെ പിരിച്ച് വിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമ്പത്തിക ബാദ്ധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രംപും ഉപദേശകനുമായ ഇലോൺ മസ്കിന്റെയും കൂട്ടായുള്ള തീരുമാനത്തിലാണ് നടപടി. ആഭ്യന്തരം, ഊർജം, ആരോഗ്യം, കൃഷി എന്നിങ്ങനെ സൈനിക വെറ്ററൻമാരുടെ പരിചരണം വരെ കൈകാര്യം ചെയ്യുന്ന 9,500-ലധികം തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസം പിരിച്ചു വിടാൻ തീരുമാനമായത്. പ്രൊബേഷണറി ജീവനക്കാരാണ് പിരിച്ചുവിട്ടരിൽ പലരും. അതേസമയം, അടുത്ത ആഴ്ചയോടെ നികുതി പിരിവ് ഏജൻസിയായ ഇന്റേണൽ റവന്യൂ സർവീസിലെ ആയിരത്തോളം ജീവനക്കാരെയും പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. പിരിച്ചുവിടൽ സംബന്ധിച്ച് ഇലോൺ മസ്‌കിന്റെ ഇടപെടലിനേക്കുറിച്ച് വിമർശനങ്ങളുയരുന്നുണ്ട്. എന്നാൽ മസ്‌കിന്റെ പങ്കിൽ ആശങ്കകൾ വേണ്ടെന്നും കൃത്യമായ ഓഡിറ്റ് നടത്തിയാണ് നടപടികൾ സ്വീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |