കൊടുങ്ങല്ലൂർ : ദക്ഷിണ കർണാടകയിലെ പൊളംദൂരിൽ ബീഡി വ്യവസായിയുടെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി 30 ലക്ഷത്തിലധികം രൂപ തട്ടിയ കൊടുങ്ങല്ലൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പേർ പിടിയിൽ. കൊടുങ്ങല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷഫീർ ബാബുവിനെയാണ് കർണാടക പൊലീസ് ഇരിങ്ങാലക്കുടയിൽ നിന്നും അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾ കാസർകോട് സ്വദേശികളാണെന്നാണ് സൂചന.
ശൃംഗാരി ബീഡി വ്യവസായി സുലൈമാൻ ഹാജിയുടെ വീട്ടിലാണ് വെള്ളിയാഴ്ച ആറംഗ സംഘം വ്യാജ ഇ.ഡി റെയ്ഡ് നടത്തിയത്. നികുതി വെട്ടിച്ചതിന് സുലൈമാൻ ഹാജിക്കെതിരെ വാറന്റുണ്ടെന്ന് പറഞ്ഞായിരുന്നു റെയ്ഡ് നടത്തിയത്. ഇവർ മടങ്ങിയ ശേഷം വ്യാജന്മാരാണെന്ന് തിരിച്ചറിഞ്ഞതോടെ കർണാടക പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കർണാടക പൊലീസ് ഷഫീർ ബാബുവിനെയും മറ്റുള്ളവരെയും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |