കായംകുളം :പൊലീസിൽ പരാതി നൽകിയതിന് കായംകുളത്ത് ഇരുപതുകാരിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂർ കോടുകുളഞ്ഞി തെങ്ങുംപള്ളിൽ വീട്ടിൽ നിന്നും പുലിയൂർ പൂമലച്ചാൽ ആനത്താറ്റ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൈലാസ് നാഥാണ് (21) അറസ്റ്റിലാത്. സ്ഥിരമായി ശല്യം ചെയ്തതിന് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിലുള്ള വിരോധം മൂലം കഴിഞ്ഞ 10 ന് രാവിലെ10.30 ന് കായംകുളം കന്നീസ പാലത്തിൽ വെച്ച് ഭീഷണിപ്പെടുത്തി ബുള്ളറ്റിൽ കയറ്റി തട്ടിക്കൊണ്ടു പോവുകയും യുവതിയുടെ അച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
കായംകുളം ഡിവൈ.എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ അരുൺ ഷാ, എസ്.ഐമാരായ രതീഷ് ബാബു, ശരത്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഗോപകുമാർ, രതീഷ്, സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |