ഇസ്ലാമാബാദ്: ഇന്ത്യ തേടുന്ന ഭീകരൻ അബു ഖത്തലിനെ (43) അജ്ഞാതർ കൊലപ്പെടുത്തി. മുംബയ് ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് സയീദിന്റെ സഹോദര പുത്രനാണ്. ലഷ്‌കറെ ത്വയ്ബ നേതാവായ ഇയാളെ ശനിയാഴ്ച രാത്രി പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഝലം പട്ടണത്തിനടുത്തുള്ള ദീനയിൽ വച്ചാണ് കൊലപ്പെടുത്തിയത്.
സുരക്ഷാ ജീവനക്കാർക്കൊപ്പം സഞ്ചരിച്ച ഖത്തലിന്റെ വാഹനവ്യൂഹത്തിന് നേരെ അജ്ഞാതർ 20 റൗണ്ട് വരെ വെടിയുതിർത്തു. ആക്രമണത്തിൽ ഒരു സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു. മറ്റൊരു സുരക്ഷാ ജീവനക്കാരന് ഗുരുതര പരിക്കേറ്റു.
പാക് സൈന്യത്തിന്റെ സംരക്ഷണ വലയത്തിലായിരുന്നു ഇത്രയും കാലം ഇയാൾ എന്നാണ് റിപ്പോർട്ട്. അതേസമയം, മുൻ ഇന്ത്യൻ നേവി ഓഫീസർ കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ പാക് ചാര സംഘടനയായ ഐ.എസ്.ഐയെ സഹായിച്ച മുഫ്തി ഷാ മിറിനെയും അടുത്തിടെ അജ്ഞാതർ വെടിവച്ചുകൊന്നിരുന്നു.
കാശ്മീർ ആക്രമണങ്ങളുടെ
സൂത്രധാരൻ
യഥാർഥ പേര് സിയാ ഉർ റഹ്മാൻ. ഫൈസൽ നദീം എന്നും അറിയപ്പെടുന്നു
ജമ്മു കാശ്മീരിലെ നിരവധി ഭീകരാക്രമണങ്ങൾക്കു പിന്നിലെ സൂത്രധാരൻ
ഹാഫിസ് സയീദിന്റെ അടുത്ത അനുയായി
2023ലെ രജൗരി, ഭട്ടാ ദൂരിയൻ ഭീകരാക്രമണങ്ങളിൽ പങ്ക്
2024 ജൂണിൽ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് മടങ്ങിയ തീർത്ഥാടകരുടെ ബസ് ആക്രമിച്ചതിന് പിന്നിലും ഇയാളുടെ ആസൂത്രണം
ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിൽ സജീവം. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരരെ സഹായിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |