വിലക്കയറ്റ ഭീഷണി ശക്തമാകുന്നു
കൊച്ചി: നടപ്പുവിള സീസണിൽ ഇന്ത്യയിലെ കരിമ്പ് ഉത്പാദനം 16.13 ശതമാനം ഇടിവോടെ 2.37 കോടി ടണ്ണായതോടെ വിപണിയിൽ വിലക്കയറ്റ ഭീതി ശക്തമാകുന്നു. പുതിയ സാഹചര്യത്തിൽ ഇന്ധനത്തിൽ എത്തനോൾ മിശ്രണം നടത്തുന്നതിനും കയറ്റുമതി ഉയർത്തുന്നതിനും സ്വീകരിച്ച നടപടികളിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതരായേക്കും.
കരിമ്പിന്റെ സംസ്‌കരണ സീസൺ അവസാനിക്കാറായിരിക്കെ ഉത്പാദനത്തിലുണ്ടായ കനത്ത ഇടിവ് വിപണിയിൽ വലിയ പ്രതിസന്ധികൾ സൃഷ്‌ടിക്കുമെന്ന് നാഷണൽ ഫെഡറേഷൻ ഒഫ് കോ ഓപ്പറേറ്റീവ് ഷുഗർ ഫാക്‌ടറീസ്(എൻ.എഫ്.സി.എഫ്.എസ്) മുന്നറിയിപ്പ് നൽകി.
നടപ്പുസീസണിൽ പഞ്ചസാര ഉത്പാദനം 3.33 കോടി ടണ്ണാകുമെന്നാണ് തുടക്കത്തിൽ വിലയിരുത്തിയിരുന്നത്. ഈ കണക്കുകൾ പരിഗണിച്ചാണ് പത്ത് ലക്ഷം ടൺ പഞ്ചസാരയുടെ കയറ്റുമതിക്ക് കേന്ദ്ര സർക്കാർ ഇക്കഴിഞ്ഞ ജനുവരിയിൽ അനുമതി നൽകിയത്. എന്നാൽ ഉത്പാദനം പ്രതീക്ഷിച്ച തോതിൽ ഉയരാത്തതിനാൽ വിപണിയിൽ പഞ്ചസാര ദൗർലഭ്യം രൂക്ഷമാകുകയാണെന്ന് എൻ.എഫ്.സി.എഫ്.എസ് വക്താവ് പറഞ്ഞു. ഉത്പന്ന ലഭ്യത കുറഞ്ഞതോടെ വരും ദിവസങ്ങളിൽ പഞ്ചസാര വില കുതിച്ചുയരാൻ ഇടയുണ്ടെന്നും അവർ പറയുന്നു.
ഉത്പാദന ഇടിവ്
സംസ്ഥാനം മുൻവർഷത്തെ ഉത്പാദനം നടപ്പുവർഷത്തെ ഉത്പാദനം
മഹാരാഷ്‌ട്ര ഒരു കോടി ടൺ 78.6 ലക്ഷം ടൺ
ഉത്തർപ്രദേശ് 88.5 ലക്ഷം ടൺ 80.9 ലക്ഷം ടൺ
കർണാടക 49.5 ലക്ഷം ടൺ 39.1 ലക്ഷം ടൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |