SignIn
Kerala Kaumudi Online
Tuesday, 22 April 2025 11.08 PM IST

അതിർത്തി കടന്ന് എത്തുന്ന ഇവയ്ക്ക് ഇപ്പോൾ കേരളത്തിൽ വൻഡിമാൻഡ്,​ വില്പന പൊടിപൊടിക്കുന്നു

Increase Font Size Decrease Font Size Print Page
cash

കൊടുങ്ങല്ലൂർ : ചൂട് കാലവും റംസാൻ നോമ്പും ഒരുമിച്ചെത്തിയതോടെ പ്രധാന കവലകളിലും വഴിയോരങ്ങളിലും കുമ്മട്ടി, ചെങ്കുമ്മട്ടി എന്നീ പേരുകളിൽ അറിയപ്പെടുന്ന തണ്ണിമത്തന്റെ വിൽപ്പന പൊടിപൊടിക്കുന്നു. കൊടുംചൂടിൽ ശരീരത്തിന് കുളിർമ്മയും ഉന്മേഷവും നൽകാൻ കഴിയുമെന്നതിനാൽ നോമ്പുതുറയിൽ പ്രധാന വിഭവമാണ് തണ്ണിമത്തൻ.

തണ്ണിമത്തന്റെ പച്ചത്തോടിനുള്ളിൽ കാമ്പ് നിറയെ ജലമാണ്. ദാഹം മാറാനും നിർജലീകരണം തടയാനും ഉഗ്രനായതിനാൽ പഴ വിപണിയിൽ തണ്ണിമത്തന് നല്ല ഡിമാൻഡാണ്. കൊഴുപ്പ് തീരെയില്ലയെന്നതും ആകൃഷ്ണീയതയാണ്. ജ്യൂസായി മാത്രമല്ല, സാലഡുകൾ തുടങ്ങിവ തയ്യാറാക്കാനും തണ്ണിമത്തൻ ഉപയോഗിക്കുന്നുണ്ട്. വേനൽ കനത്തതോടെ തമിഴ്‌നാട്ടിലെയും കർണാടകത്തിലെയും തണ്ണിമത്തൻ പാടങ്ങളിൽ വിളവെടുപ്പ് ആരംഭിച്ചതാണ് അതിർത്തി കടന്ന് കേരളത്തിലും തണ്ണിമത്തൻ യഥേഷ്ടം എത്താൻ കാരണം. അഞ്ച് കിലോഗ്രാം കൂടുതലുള്ള തണ്ണിമത്തനാണ് വിപണിയിലേറെയും ഉള്ളത്. കിലോയ്ക്ക് 20 രൂപ മുതൽ 25 രൂപ വരെയാണ് വില. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തണ്ണിമത്തന് വിലക്കയറ്റമൊന്നും ബാധിക്കാതിരുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്. തമിഴ്‌നാട്ടിലെ പ്രധാന വേനൽ വിളയാണിത്. മധുരയ്ക്ക് സമീപത്തെ ലിംഗവാടി, മാണിക്കംപെട്ടി, നിലകോട്ടെ, ഊത്തപ്പെട്ടി ഭാഗത്തു നിന്നും ചെന്നൈയ്ക്ക് സമീപത്തെ ഗ്രാമങ്ങളിൽ നിന്നുമാണ് പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വിളവെടുപ്പ്. തമിഴ്‌നാട്ടിൽ ഹെക്ടർ കണക്കിന് തോട്ടങ്ങൾ മൊത്തമായി വില പറഞ്ഞ് ഉടമകളിൽ നിന്നും വ്യാപാരികൾ വാങ്ങുകയാണ് ചെയ്യുന്നത്.

TAGS: FINANCE, KERALA, FINANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.