വടക്കാഞ്ചേരി : പൂക്കാനും, കായ്ക്കാനും മറന്ന മാവുകൾ മാങ്ങാ സീസൺ ഇല്ലാതാക്കുന്നു. വിളവ് തീരെ കുറഞ്ഞതോടെ കച്ചവടക്കാരും, തൊഴിലാളികളും അനുഭവിക്കുന്ന പ്രതിസന്ധി ചില്ലറയല്ല. മാങ്ങ വിളയും മുമ്പ് മാവടച്ചാണ് മൊത്തക്കച്ചവടക്കാർ തുക നൽകുക. ഈയിടെയായി മുടക്കിയ തുക പോലും തിരികെ കിട്ടാത്ത അവസ്ഥയാണ്. കൊവിഡിന് ശേഷം പ്രതിസന്ധിയിലാണ് ഈ മേഖല. മാവുകൾ പൂത്ത് തുടങ്ങിയിട്ടുണ്ട്. പല സ്ഥലങ്ങളിലും കണ്ണിമാങ്ങ വലുപ്പമേ മാങ്ങകൾക്കുള്ളൂ. ഇതര സംസ്ഥാനങ്ങളിൽ കേരളത്തിലെ മാങ്ങ ഇനങ്ങൾ പ്രധാനമായും എത്തുന്ന സമയമാണിത്. എന്നാൽ മാങ്ങകൾ പാകമാകുന്നതേയുള്ളൂ. ഏപ്രിൽ മാസത്തിലേ വിളവെടുപ്പ് നടക്കൂ. അപ്പോഴേക്കും ഇതര സംസ്ഥാനങ്ങളിലെല്ലാം മാങ്ങ സജീവമാകും. അതോടെ കേരളത്തിലെ മാങ്ങ വിപണിയിൽ പിന്തള്ളപ്പെടും. വരും നാളുകളിൽ ഇപ്പോഴത്തെ സ്ഥിതി മാറി മികച്ച കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുമ്പോഴും നഷ്ടം എങ്ങിനെ നികത്തുമെന്നറിയാത്ത വിഷമ വൃത്തത്തിലാണ് ചില്ലറ കച്ചവടക്കാർ.
കൂലിയും താങ്ങാനാകുന്നില്ല
ഉയരമുള്ള മരത്തിൽ കയറാൻ വൈദഗ്ദ്ധ്യമുള്ള, ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് മാങ്ങ പറിച്ചെടുക്കുന്നത്. താഴെ വീഴാതെ കുട്ടകളിൽ നിറച്ച മാങ്ങകൾ കയറിൽ കെട്ടിയിറക്കുന്ന വൈദഗ്ദ്ധ്യമുള്ളവർക്ക് ആളൊന്നിന് 1200 രൂപയാണ് പ്രതിദിന ശമ്പളം. തദ്ദേശീയരാണെങ്കിൽ 1500 രൂപ നൽകണം. പ്രിയൂർ, മൂവാണ്ടൻ തുടങ്ങിയ നാടൻ മാങ്ങകൾക്കാണ് ആവശ്യക്കാരേറെ. ശേഖരിക്കുന്ന മാങ്ങകൾ മൊത്തക്കച്ചവടക്കാർക്ക് നൽകുന്നതാണ് പതിവ്. അവ പിന്നീട് അച്ചാർ കമ്പനികളിലേക്കും മറ്റും കയറ്റി അയക്കും.
കാലചക്രവും തിരിഞ്ഞു
ആദ്യകാലത്ത് ജനുവരി മുതൽ ഫെബ്രുവരി അവസാനം വരെ തൃശൂർ, പാലക്കാട് മാങ്ങയും ശേഷം ആലപ്പുഴ, എറണാകുളം മാങ്ങയുമാണ് വിപണിയിലെത്തിയിരുന്നത്. മാർച്ച് അവസാനം മലബാറിൽ നിന്ന് മാങ്ങയുമെത്തും. എന്നാൽ ഇപ്പോൾ ഈ മട്ടിലല്ല കാര്യങ്ങൾ. അന്ന് ഓരോ ജില്ലയിൽ നിന്നും മറ്റ് ജില്ലകളിലെത്തി മാങ്ങക്കച്ചവടം സാദ്ധ്യവുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |