വാഷിംഗ്ടൺ: സുനിത വില്യംസും സംഘവും ഭൂമിയിൽ തിരിച്ചെത്തിയതിന്റെ ക്രെഡിറ്റ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൽകി വൈറ്റ് ഹൗസ്. 'വാഗ്ദ്ധാനം നൽകി, വാഗ്ദ്ധാനം പാലിച്ചു. 9 മാസമായി ബഹിരാകാശത്ത് കുടുങ്ങിയ ബഹിരാകാശ യാത്രികരെ രക്ഷിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു.
ഇന്ന്, അവർ സുരക്ഷിതമായി ഗൾഫ് ഒഫ് അമേരിക്കയിൽ (മെക്സിക്കൻ ഉൾക്കടലിന്റെ പേര് ട്രംപ് ഗൾഫ് ഒഫ് അമേരിക്ക എന്നാക്കിയിരുന്നു) ഇറങ്ങിയിരിക്കുന്നു. നാസയ്ക്കും ഇലോൺ മസ്കിനും സ്പേസ് എക്സിനും നന്ദി" - പേടകത്തിന്റെ ലാൻഡിംഗ് പങ്കുവച്ച് വൈറ്റ് ഹൗസ് എക്സിൽ കുറിച്ചു.
ജനുവരിയിൽ അധികാരമേറ്റ പിന്നാലെ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഉടൻ തിരിച്ചെത്തിക്കണമെന്ന് ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്കിനോട് ട്രംപ് നിർദ്ദേശിച്ചിരുന്നു. വേഗത്തിൽ തിരിച്ചെത്തിക്കുമെന്ന് മസ്‌ക് ഉറപ്പും നൽകി.
ട്രംപിന്റെ മുതിർന്ന ഉപദേഷ്ടാവ് കൂടിയാണ് മസ്ക്. ഇരുവരെയും തിരിച്ചെത്തിക്കാൻ വൈകിയതിൽ ബൈഡൻ ഭരണകൂടത്തെ ട്രംപ് കുറ്റപ്പെടുത്തിയത് വിവാദമായിരുന്നു. ബൈഡൻ ഭരണകൂടം സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കാൻ ശ്രമിച്ചില്ലെന്നായിരുന്നു ട്രംപിന്റെ വാദം. അതേ സമയം, ഇത്തരം രാഷ്ട്രീയ വിവാദങ്ങളോട് സുനിതയോ വിൽമോറോ പ്രതികരിച്ചില്ല. തങ്ങൾ 'നിലയത്തിൽ കുടുങ്ങി"യെന്നുള്ള പരമാർശങ്ങളെയും ഇരുവരും പിന്തുണച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |