കൊച്ചി: മാസപ്പടിക്കേസിലെ എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ മകൾ വീണ പ്രതിയാക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രിസ്ഥാനത്ത് തുടരാൻ പിണറായി വിജയന് ധാർമ്മികമായി അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയാണ് ജനം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ കേസുകളിൽ കേന്ദ്രസർക്കാർ പിണറായിക്കും സി.പി.എം നേതാക്കൾക്കും ഒപ്പമാണ്. കള്ളപ്പണയിടപാട് നിരോധന നിയമപ്രകാരമാണ് വീണയ്‌ക്കെതിരായ കേസ്. അത് രാഷ്ട്രീയപ്രേരിതമല്ല. സി.പി.എമ്മിന്റെ ദേശീയ നേതാക്കളുൾപ്പെടെ മുഖ്യമന്ത്രിയെയും മകളെയും സംരക്ഷിക്കുകയാണ്. കോടിയേരിയുടെ മകൻ കേസിൽപ്പെട്ടപ്പോൾ ഈ നിലപാടായിരുന്നില്ല.
ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്തൽ സി.പി.എം അജണ്ടയാണ്. ഒറ്റക്കെട്ടായാണ് ഇന്ത്യ മുന്നണി വഖഫ് ഭേദഗതിയെ എതിർത്തത്. എല്ലാ ബില്ലുകളിലും പ്രതിപക്ഷ നേതാക്കൾ സംസാരിക്കാറില്ല.വഖഫ് ബിൽ പാസായതു കൊണ്ട് മുനമ്പത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല. നിയമപരമായ പ്രശ്‌നങ്ങൾ ഉൾപ്പെടെ യു.ഡി.എഫ് പരിശോധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |