തിരുവനന്തപുരം: നാല് സർവകലാശാലകളിലെ ആറ് കേസുകളിൽ ഗവർണർ ആർലേക്കർ രാജ്ഭവനിൽ ഹിയറിംഗ് നടത്തി. എല്ലാ കേസുകളിലും ഉത്തരവ് പിന്നീട് പറയാൻ മാറ്റിവച്ചു. കാർഷിക സർവകലാശാലയുടെ മൂന്നും എം.ജി, കുസാറ്റ്, വെറ്ററിനറി സർവകലാശാലകളുടെ ഓരോ കേസുകളുമാണുണ്ടായിരുന്നത്. ഹൈക്കോടതി നിർദ്ദേശ പ്രകാരമായിരുന്നു ഹിയറിംഗ്. അച്ചടക്ക നടപടികൾക്കെതിരായ അപ്പീലായിരുന്നു മിക്കതും. വെള്ളായണി കാർഷിക കോളേജിൽ സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷയിൽ തിരിമറി നടത്തിയതിന് പിരിച്ചുവിട്ട ജീവനക്കാരന്റെ അപ്പീലും ഇക്കൂട്ടത്തിലുണ്ട്. ഹിയറിംഗ് നടത്തിയതായി ഹൈക്കോടതിയെ അറിയിക്കും. രജിസ്ട്രാർമാർ, ഗവർണറുടെ നിയമോപദേശകൻ, പരാതിക്കാർ, അഭിഭാഷകർ, സർവകലാശാലകളുടെ സ്റ്റാൻഡിംഗ് കോൺസിൽമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |