മുംബയ്: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തനിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചുവെന്ന വിവരം പങ്കുവച്ച് എഴുത്തുകാരിയും നടിയുമായ താഹിറ കശ്യപ്. 2018ല്‍ ആദ്യമായി സ്തനാര്‍ബുദം ബാധിച്ചതിന് ശേഷം നടി രോഗത്തെ അതിജീവിച്ചിരുന്നു. രോഗത്തിനെതിരായ തന്റെ പോരാട്ടത്തെ കുറിച്ച് അവര്‍ നിരന്തരം കുറിപ്പുകള്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ സമൂഹ മാദ്ധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് രോഗബാധിതയാണെന്ന വിവരം പങ്കുവച്ചത്.
ബോളിവുഡ് നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയാണ് താഹിറ കശ്യപ്. സ്ഥിരമായി സ്‌ക്രീനിങ് ചെയ്തതിന്റെ ഫലമായി തനിക്ക് കാന്‍സര്‍ സ്ഥിരീകരണം നേരത്തേ നടത്താനായെന്നാണ് താഹിറ പറയുന്നത്. സ്ഥിരമായി മാമോഗ്രാം ചെയ്യണമെന്നാണ് എല്ലാവരോടും നിര്‍ദേശിക്കാനുള്ളതെന്നും തനിക്കിത് രണ്ടാംഘട്ടമാണെന്നും താഹിറ കുറിച്ചു. വിരോധാഭാസമെന്നു പറയട്ടെ, ലോകാരോ?ഗ്യദിവസം തന്നെ ഇത് പങ്കുവെക്കുന്നുവെന്നും താഹിറ കുറിച്ചു. കഴിവിന്റെ പരമാവധി വച്ച് അവനവനെ കാക്കാമെന്നും താഹിറ പറയുന്നു.
സ്തനാര്‍ബുദം
കൃത്യമായ സ്‌ക്രീനിംഗിലൂടെയും സ്വയം പരിശോധനയിലൂടെയും സ്‌നാര്‍ബുദത്തെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കും. കൃത്യമായ മാസമുറ ഉള്ള സ്ത്രീകള്‍, മാസമുറ കഴിഞ്ഞാല്‍ ഉടനെയും അതില്ലാത്തവര്‍ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം. കൃത്യമായ പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാറിടം പൂര്‍ണമായി നീക്കം ചെയ്യുന്ന അവസ്ഥയില്‍ നിന്ന് ഉള്‍പ്പെടെ രക്ഷപ്പെടാന്‍ കഴിയും.
ലോകത്താകമാനമുള്ള അര്‍ബുദ രോഗങ്ങളില്‍ ശ്വാസകോശാര്‍ബുദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അര്‍ബുദമാണ് സ്തനാര്‍ബുദം. അര്‍ബുദം മൂലമുള്ള മരണങ്ങളില്‍ അഞ്ചാം സ്ഥാനമാണ് സ്തനാര്‍ബുദത്തിനുള്ളത്. 2005-ല്‍ ലോകത്താകമാനം 5,02,000 മരണങ്ങള്‍ സ്തനാര്‍ബുദം മൂലമുണ്ടായി. ഇത് അര്‍ബുദം മൂലമുള്ള മരണങ്ങളുടെ 7 ശതമാനവും മൊത്തം മരണങ്ങളുടെ ഏകദേശം ഒരു ശതമാനവും ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |