പുനലൂർ: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 4 ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട സീതത്തോട് ചിറ്റാർ പള്ളിനടയിൽ ജെയ്മോനെതിരെയാണ് പുനലൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.ഡി.ബൈജു ശിക്ഷ വിധിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആര്യങ്കാവിൽ എസ്റ്റേറ്റിൽ മതാവിനൊപ്പം കഴിഞ്ഞിരുന്ന പെൺകുട്ടിയെയാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന ജെയ്മോൻ പീഡിപ്പിച്ചത്. പോക്സോ വകുപ്പ് പ്രകാരമായിരുന്നു കേസ്. പിഴ ഒടുക്കുന്ന തുകയും ജില്ലാ ലീഗൽ സർവീസ് അതോറിട്ടി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി അതിജീവിതയ്ക്ക് നൽകാനും വിധിയിൽ പ്രത്യേകം പരാമർശമുണ്ട്. മറ്റ് ജില്ലകളിൽ സമാന കേസുകളും ഒരു കൊലപാതക കേസും പ്രതിക്കെതിരെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |