കൊച്ചി: കണ്ണൂരിലെ ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കൂത്തുപറമ്പ് മൂര്യാട് കുമ്പളപ്രവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ പത്ത് സി.പി.എം പ്രവർത്തകരുടെ ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി ശരിവച്ചു. തലശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
രണ്ട് മുതൽ 11 വരെ പ്രതികളായ മണ്ടാംപറപ്പത്ത് കുന്നപ്പാടി മനോഹരൻ, സി.പി.എം ലോക്കൽ സെക്രട്ടറിയായിരുന്ന മാണ്ടിയപ്പറമ്പത്ത് നാനോത്ത് പവിത്രൻ, പാറക്കാട്ടിൽ അണ്ണേരി പവിത്രൻ, ചാളിമാളയിൽ പാട്ടക്ക ദിനേശൻ, കുട്ടിമാക്കൂൽ വീട്ടിൽ കുളത്തുംകണ്ടി ധനേഷ്, ജാനകി നിലയത്തിൽ കേളോത്ത് ഷാജി, കെട്ടിടൽ വീട്ടിൽ അണ്ണേരി വിപിൻ, ചാമാളയിൽ പാട്ടക്ക് സുരേഷ് ബാബു, കിഴക്കെയിൽ പാലേരി റിജേഷ്, ഷമിൽ നിവാസിൽ വാളോടത്ത് ശശി (പച്ചടി ശശി) എന്നിവരാണ് പ്രതികൾ. കേസിലെ ഒന്നാം പ്രതിയും സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന താറ്റിയോട്ട് ബാലകൃഷ്ണൻ വിചാരണയ്‌ക്കിടെ മരിച്ചു. 2007 ആഗസ്റ്റ് 16നാണ് പ്രമോദ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |