കട്ടപ്പന: നിക്ഷേപകനായിരുന്ന വ്യാപാരിമുളങ്ങാശ്ശേരിൽ സാബു തോമസ് സഹകരണ സംഘത്തിന്റെ മുന്നിൽ തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണസംഘം കട്ടപ്പന കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഡിസംബർ 20 നാണ് സാബു സൊസൈറ്റിയ്ക്ക് മുന്നിൽ ആത്മഹത്യ ചെയ്തത്. തുടർന്ന് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽഭാര്യയുടെ ചികിത്സയ്ക്ക് പണം ചോദിച്ചു ചെപ്പോൾ സെക്രട്ടറിയും രണ്ടു ജീവനക്കാരും പിടിച്ചു തള്ളിയതായും അധിക്ഷേപിച്ചതായും ഇവരാണ് ആത്മഹത്യയ്ക്ക് കാരണമെന്നും രേഖപ്പെടുത്തിയിരുന്നു.പിന്നാലെ ബാങ്കിന്റെ മുൻ പ്രസിഡന്റും മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയായിരുന്ന വി.ആർ.സജിയും സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നു. ഇതോടെ സംഭവം വിവാദമാകുകയും ഹർത്താൽ അടക്കമുള്ള വൻ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തെങ്കിലും പ്രതികൾ മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് ചെയ്യാനായില്ല. ബാങ്കിൽ നിന്നും സസ്‌പെൻഡ് ചെയ്ത ഇവരെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |