SignIn
Kerala Kaumudi Online
Saturday, 17 May 2025 9.13 AM IST

'സ്ത്രീയാൽ കൊല്ലപ്പെട്ടാൽ സ്വർഗം നഷ്‌ടമാകും'; ഐസിസിന്റെ ഭയത്തെ ആയുധമാക്കിയ പെൺപ‌ട, അവരുടെ അപ്രതീക്ഷിത ശത്രുവും

Increase Font Size Decrease Font Size Print Page
ypj

ദമാസ്‌കസ്: സിറിയയിലും ഇറാഖിലും ഇസ്ളാമിക് സ്റ്റേറ്റിന്റെ (ഐസിസ്) കരിങ്കൊടികൾ ഉയർന്നുപൊങ്ങിയപ്പോൾ അതിന്റെ പ്രത്യാഘാതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയത് അവിടത്തെ സ്‌ത്രീകളായിരുന്നു. ഐസിസ് തീവ്രവാദികൾ അവരെ പിടികൂടി അടിമകളാക്കുകയും അടിമച്ചന്തകളിൽ കൊണ്ടുപോയി ക്രൂരമായി വിൽക്കുകയും ചെയ്തു. കൊടിയ പീഡനങ്ങളായിരുന്നു അവർക്ക് നേരിടേണ്ടി വന്നത്. എന്നാൽ ഇതിനിടെ ഒരു ശക്തമായ സംഘടന രൂപീകരിക്കപ്പെട്ടു, ദി വിമൺസ് പ്രൊട്ടക്ഷൻ യൂണിറ്റ് (വൈപിജെ).

ഐസിസിന്റെ ഏറ്റവും അപ്രതീക്ഷിതവും നിർണായകവുമായ ശത്രുവാണ് വൈപിജെ. വടക്കൻ സിറിയയിലെ കുർദിഷ് വൈപിജി (പിപ്പീൾസ് ഡിഫൻസ് യൂണിറ്റ്) മിലിഷ്യയുടെ ഫീമെയിൽ വിംഗ് ആയി രൂപീകരിച്ച വൈപിജെ വെറുമൊരു പോരാട്ട യൂണിറ്റ് മാത്രമല്ല, മറിച്ച് സാമൂഹിക വിപ്ലവം കൂടിയാണ്. വൈപിജെയിൽ 7000ൽ അധികം സ്ത്രീകളാണ് പ്രവർത്തിക്കുന്നത്. തങ്ങളുടെ സമുദായത്തിലെ സ്ത്രീകളെ സംരക്ഷിക്കുക മാത്രമല്ല, നൂറ്റാണ്ടുകളായുള്ള പുരുഷാധിപത്യത്തെ അടിച്ചമർത്തുക കൂടിയാണ് വൈപിജെയുടെ ലക്ഷ്യം. വൈപിജെയുടെ ഒരു സ്‌നിപ്പർ മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നതിന്റ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചിരിച്ചുകൊണ്ട് ആ അപകടത്തെ നേരിടുന്ന യുവതിയുടെ വീഡിയോ പോരാട്ടവീര്യത്തിന്റെ ഉദാഹരണമാണ്. ലോകം മുഴുവൻ ചെറുത്തുനിൽപ്പിന്റെ അടയാളമായി ആ ദൃശ്യങ്ങൾ മാറി.

വെടിയുണ്ടകളാൽ മാത്രമല്ല വൈപിജെ ഐസിസിനെ നേരിടുന്നത് മറിച്ച് മനഃശാസ്ത്രപരമായ യുദ്ധം ചെയ്യുക കൂടിയാണ്. ഐസിസിന്റെ പ്രത്യയശാസ്ത്രമനുസരിച്ച്, ഒരു സ്ത്രീയാൽ കൊല്ലപ്പെടുന്നത് ഒരു ജിഹാദിക്ക് സ്വർഗത്തിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നുവെന്നാണ്. ആ ഭയം ആയുധമാക്കുകയാണ് വൈപിജെ.

വൈപിജെ പോരാളികൾ തങ്ങളുടെ ജീവൻ പണയംവച്ചാണ് ഐസിസിനെതിരെ പോരാടുന്നത്. പിടിക്കപ്പെടുന്നവർ ഐസിസിന്റെ അതിക്രൂരമായ ബലാത്സംഗത്തിനും പീഡനത്തിനും പരസ്യ വധശിക്ഷയ്ക്കും വിധേയരാക്കപ്പെടുന്നു. എന്നിരുന്നാലും പിന്നോട്ട് പോകാൻ ഇവർ തയ്യാറല്ല. ലിംഗസമത്വത്തിനായി പോരാടിയ കു‌ർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടി നേതാവ് അബ്ദുള്ള കലാൻ പകർന്നുനൽകിയ പാഠങ്ങളാണ് അവരെ മുന്നോട്ടുനയിക്കുന്നത്. ഗ്രാമവാസികളായ പെൺകുട്ടികൾക്ക് ശൈശവ വിവാഹത്തിൽ നിന്ന് രക്ഷനൽകി സ്വാതന്ത്ര്യത്തിന്റെ വാതിൽ തുറക്കുക കൂടിയാണ് വൈപിജെ ചെയ്യുന്നത്.

2014ൽ സിറിയയിലെ പ്രധാന നഗരങ്ങളിലൊന്നായ കൊബാനിയിൽ വൈപിജെ പോരാളികൾ പ്രകടനം നടത്തിയത് ലോകം മുഴുവൻ അത്ഭുതത്തോടെ കണ്ടു. 2017ൽ യുഎസിന്റെ പിന്തുണയോടെ വൈപിജെ ഐഎസിന്റെ തലസ്ഥാനമായ റാഖയിലേക്ക് മാർച്ച് ചെയ്യുകയും പതാകകൾ ഉയർത്തുകയും ചെയ്തു.

TAGS: WOMENS PROTECTION UNIT, YPJ, ISIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.