കൊച്ചി: കാർഷികവായ്പ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സ്ത്രീ അറസ്റ്റിൽ. എളമക്കര സ്വാമിപ്പടി റോഡ് ആശിർവാദ് അപ്പാർട്മെന്റിൽ രേഷ്മ കെ. നായരാണ് (46) കളമശേരി പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളി സ്വദേശിയായ സ്ത്രീയിൽ നിന്ന് 2020 മുതൽ 2025 കാലയളവിൽ പലപ്പോഴായി പണം വാങ്ങിയെന്നാണ് കേസ്. ബംഗളൂരുവിൽ നിന്ന് കളമശേരി എസ്.ഐ എൽദോയുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |