ചെങ്ങന്നൂർ: യുവതിയുടെ മോർഫ് ചെയ്ത ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ മദ്ധ്യ വയസ്കന് തടവും പിഴയും. കറ്റാനം വെട്ടിക്കൊട്ട് മീനത്തെതിൽ സാംസൺ ( 46) നാണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻ കോടതി ജഡ്ജി വി.എസ് വീണ 13വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചത്. 2017 ലാണ് സംഭവം. യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി രണ്ടു വർഷത്തിനുള്ളിൽ ഇവരെ നാംസൺ പല തവണ പീഡിപ്പിക്കുകയും ഒൻപത് ലക്ഷം രൂപ തട്ടിയെടുത്തതുമാണ് കേസ്. വള്ളികുന്നംപൊലീസ് രജിസ്ട്രർ ചെയ്ത കേസിൽ സി.ഐ റോബർട്ട് ജോണി, എസ്.ഐ കെ സുനു മോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ദിവ്യ ഉണ്ണി കൃഷ്ണൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |