ന്യൂഡൽഹി: വയനാട് പുനരധിവാസത്തിനായി ഭൂമി വിട്ടു നൽകാൻ കൂടുതൽ തുക ആവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീംകോടതിയെ സമീപിക്കാനിരിക്കെ തടസഹർജിയുമായി സംസ്ഥാന സർക്കാർ. തങ്ങളുടെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്ന് സംസ്ഥാന സർക്കാർ ഹർജിയിൽ ആവശ്യപ്പെടുന്നു.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി 64 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ആദ്യം 26 കോടി രൂപ സർക്കാർ കോടതിയിൽ കെട്ടിവച്ചിരുന്നു.ഇതിനു പുറമേ,17 കോടി രൂപ കൂടി കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കരിന് അനുമതി നൽകിയിരുന്നു. ഭൂമി വിട്ടു നൽകാൻ 549 കോടി രൂപ നഷ്ടപരിഹാരമായി വേണമെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിന്റെ നിലപാട് . ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്റ്റേറ്റ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |