കട്ടപ്പന: വിധവയായ സ്ത്രീക്കും അസുഖ ബാധിതനായ മകനും വീട് നിർമിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ചെങ്ങന്നൂർ കൊടുകുളഞ്ഞി പെനിയേൽ വീട്ടിൽ തോമസ് മാത്യു (50) അറസ്റ്റിലായി. കട്ടപ്പന സ്വദേശിനിയുടെ പരാതിയിലാണ് പാസ്റ്ററെന്ന് പറയപ്പെടുന്ന ആളെ അറസ്റ്റ്ചെയ്തത്. ഫെബ്രുവരിയിൽ പല തവണകളിലായി അറുപതിനായിത്തോളം രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാതി. ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാന്റ് ചെയ്തു. കട്ടപ്പന സ്വദേശിയായ യുവാവിന് സൗജന്യമായി വീട് നിർമിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് ചെലവിലേക്ക് 18,000 രൂപയോളം വാങ്ങിയതായും പരാതിയുണ്ട്. ഇതിലും കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |