SignIn
Kerala Kaumudi Online
Thursday, 22 May 2025 3.43 PM IST

ബില്ലുകളിൽ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി; സുപ്രീംകോടതി ഉത്തരവിനെതിരെ നിയമയുദ്ധത്തിന് കേന്ദ്രം

Increase Font Size Decrease Font Size Print Page
supreme-court

ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലിൽ ഗവർണറെപ്പോലെ രാഷ്‌ട്രപതിക്കും മൂന്നുമാസ സമയപരിധി ബാധകമെന്നും വീറ്റോ അധികാരമില്ലെന്നുമുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ. ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകാനുള്ള തീരുമാനത്തിലാണ് കേന്ദ്രം. ഹർജി നൽകാനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായാണ് വിവരം.

സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് കേന്ദ്രം പറയുന്നത്. മൂന്ന് മാസ പരിധി സംബന്ധിച്ച് വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന് മുൻപാകെയാണ് കേന്ദ്രം ഹർജി നൽകുക.

ഈ മാസം എട്ടിന് പുറപ്പെടുവിച്ച വിധിയിലാണ് നിയമസഭ പാസാക്കുന്ന ബില്ലിനുമേൽ സുപ്രീംകോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതി സമയപരിധിക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

രാഷ്ട്രപതിയുടെ അനുമതി ആവശ്യമെന്ന് ചൂണ്ടിക്കാട്ടി ബില്ലുകൾ തടഞ്ഞുവയ്ക്കുന്നത് അധികാര ദുർവിനിയോഗമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നീണ്ടാൽ കോടതിക്ക് ഇടപെടാം. ബില്ലിന് അംഗീകാരം നിഷേധിക്കുന്നതിന്റെ കാരണം രാഷ്‌ട്രപതി സംസ്ഥാനത്തെ അറിയിക്കണം. ഭേദഗതികൾ അനിവാര്യമെങ്കിൽ അക്കാര്യം വ്യക്തമാക്കണം.രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള, ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമനിർമ്മാണം നടത്തുംമുമ്പ് സംസ്ഥാനങ്ങൾ കേന്ദ്രവുമായി കൂടിയാലോചിക്കണം. സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ നിർദ്ദേശങ്ങൾ കേന്ദ്രം സമയബന്ധിതമായി പരിഗണിക്കണം. ഇതുവഴി കേന്ദ്ര-സംസ്ഥാന ബന്ധം സുഗമമാവും. ഭരണഘടനാ വിരുദ്ധമായ ഘടകങ്ങളുടെ പേരിൽ ബിൽ മാറ്റിവച്ചാൽ രാഷ്‌ട്രപതി കോടതിയുടെ ഉപദേശം തേടണമെന്നും സുപ്രീംകോടതി നി‌ർദേശിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT, BILLS DEADLINE, CENTRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.