ലണ്ടന്‍: ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകളെ ഇനിമുതല്‍ സ്ത്രീകളെന്ന വിശേഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തീരുമാനം. യുകെ സുപ്രീം കോടതിയാണ് നിര്‍ണായകമായ വിധി പുറപ്പെടുവിച്ചത്. 2010ലെ തുല്യതാ ആക്റ്റ് പ്രകാരമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 2010ലെ തുല്യതാ ആക്ട് പ്രകാരം 'സ്ത്രീ' എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്, ജൈവിക ലിംഗത്തെയാണെന്നും മറിച്ച് ജന്‍ഡര്‍ ഐഡന്റിറ്റി അല്ലെന്നുമാണ് കോടതി വിധി.
2018ല്‍ സ്‌കോട്‌ലാന്‍ഡില്‍ നിന്നുള്ള ഒരു കൂട്ടം പ്രവര്‍ത്തകര്‍ ജന്‍മനാ തന്നെ സ്ത്രീ ലിംഗത്തില്‍ ജനിക്കുന്നവര്‍ക്ക് മാത്രമേ സ്ത്രീകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാവൂ എന്ന് വാദവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ലിംഗ തിരിച്ചറിയല്‍ കാര്‍ഡുള്ള ട്രാന്‌സ്ജന്‍ഡറിനെ സ്ത്രീ ആയി പരിഗണിക്കുമെന്ന് സ്‌കോട്ടിഷ് ഗവണ്‍മെന്റ് ഉത്തരവിട്ടു. ബോര്‍ഡുകളിലെ സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു വേണ്ടി സ്‌കോട്ടിഷ് ഗവണ്‍മെന്റ് തയാറാക്കിയ നിയമത്തിനെത്തുടര്‍ന്നാണ് കേസ് കോടതിക്ക് മുന്നിലെത്തിയത്.
തുല്യതാ ആക്റ്റില്‍ പറയുന്നത് അനുസരിച്ച് സ്ത്രീ, പുരുഷന്‍ എന്നീ രണ്ട് ലിംഗങ്ങള്‍ മാത്രമാണുള്ളത്. ജെന്‍ഡര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലല്ലാതെ തന്നെ 2010ലെ ആക്റ്റ് ട്രാന്‍സ്സജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |