വെള്ളിക്കുളങ്ങര : യുവാവിനെ ഹെൽമെറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി റിമാൻഡിൽ. വെള്ളിക്കുളങ്ങര മോനടി സ്വദേശിയായ ചെറുപറമ്പിൽ വീട്ടിൽ വിജീഷിനെയാണ് (28) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടാലി ബാറിന് മുൻവശം റോഡിൽ വച്ച് വെള്ളിക്കുളങ്ങര സ്വദേശിയായ കാമറ്റത്തിൽ വീട്ടിൽ ഷിബിലിനെ (29) ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഷിബിൽ സുഹൃത്തുക്കളുമൊന്നിച്ച് കോടാലി ബാറിൽ മദ്യപിച്ച് പുറത്തേക്കിറങ്ങുമ്പോൾ ഷിബിലിന്റെ കൂടെ പഠിച്ചിട്ടുള്ള വിജീഷിനെ കാണുകയും കവിളിൽ തട്ടുകയും ചെയ്തിരുന്നു. കവിളിൽ തട്ടിയ വൈരാഗ്യത്താൽ ഷിബിലിനെ ബാറിന് മുൻവശത്തെ റോഡിൽ വെച്ച് രാത്രി പത്തരയോടെ വിജീഷ് സ്‌കൂട്ടറിൽ കൈയിലുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിൽ ഷിബിലിന് തലയിൽ മുറിവേറ്റു. ഷിബിലിന്റെ പരാതിയിലാണ് വെള്ളിക്കുളങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിജീഷിനെ അറസ്റ്റ് ചെയ്തത്. വെള്ളിക്കുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ കെ.കൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, എ.എസ്.ഐ എം.ഒ.ജോയ്, സിവിൽ പൊലീസ് ഓഫീസർമാരായ രൂപേഷ്, അമൽരാജ്, ഹോംഗാർഡ് ജോസ് എന്നിവർ ചേർന്നാണ് വിജീഷിനെ വെള്ളിക്കുളങ്ങര മോനടിയിൽ നിന്ന് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |