രാജ്പുർ: ഛത്തീസ്ഗഢ് ബസ്തർ മേഖലയിൽ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്രുകളെ സുരക്ഷാസേന വധിച്ചു. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള വനപ്രദേശത്ത് ചൊവ്വാഴ്ച വൈകിട്ട് നടന്ന ഓപ്പറേഷനിടെയായിരുന്നു ഏറ്റുമുട്ടൽ. ഈസ്റ്റ് ബസ്തർ ഡിവിഷനിലെ മാവോയിസ്റ്റ് കമാൻഡർ ഹൽദാർ, ഏരിയ കമ്മിറ്റിയംഗം രാമേ എന്നിവരെയാണ് വധിച്ചത്. ഇരുവർക്കുമായി സർക്കാർ 13 ലക്ഷം രൂപയുടെ ഇനാം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഢ് പൊലീസിലെ രണ്ട് വിഭാഗങ്ങളായ ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി), ബസ്തർ ഫൈറ്റേഴ്സ് എന്നിവയാണ് ഓപ്പറേഷൻ നടത്തിയത്. എ.കെ 47 റൈഫിൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ പ്രദേശത്ത് നിന്ന് കണ്ടെത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് ബാധിത പ്രദേശമാണ് ബസ്തർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |