വത്തിക്കാൻ സിറ്റി: ജീവൻ രക്ഷിച്ച മെഡിക്കൽ സംഘാംഗങ്ങൾക്ക് നന്ദി അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി 14ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാർപാപ്പ മാർച്ച് 23നാണ് ആശുപത്രിവിട്ടത്. ഗുരുതര ന്യുമോണിയയെ അതിജീവിച്ച മാർപാപ്പ നിലവിൽ പതിയെ ആരോഗ്യം വീണ്ടെടുക്കുകയാണ്. ഡോക്ടർമാർ അദ്ദേഹത്തിന് രണ്ട് മാസത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ വത്തിക്കാനിൽ ജെമെല്ലി ആശുപത്രിയിലെ 70ഓളം ഡോക്ടർമാരെയും സ്റ്റാഫുകളുടെയും അദ്ദേഹം കണ്ടു. മാർപാപ്പയുടെ സംസാരത്തിൽ ബുദ്ധിമുട്ട് പ്രകടമായിരുന്നെങ്കിലും അദ്ദേഹം ട്യൂബിലൂടെയുള്ള ഓക്സിജൻ പിന്തുണ ഉപയോഗിച്ചിരുന്നില്ല. ഈ മാസം 6 മുതൽ മാർപാപ്പ പൊതുവേദിയിൽ ചെറിയ രീതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
പെസഹ ദിനമായ ഇന്ന് മുതൽ വത്തിക്കാനിൽ നടക്കുന്ന പ്രാർത്ഥനകളിലും പരിപാടികളിലും മാർപാപ്പ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികൾ. എന്നാൽ വത്തിക്കാൻ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. മാർപാപ്പയുടെ സ്ഥാനത്ത് ഓരോ ആഘോഷങ്ങൾക്കും നേതൃത്വം നൽകാൻ വത്തിക്കാൻ മുതിർന്ന കർദ്ദിനാൾമാരെ നിയോഗിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |