ലണ്ടൻ: "ചെമ്മീൻ" സിനിമയുടെ നടകാവിഷ്കാരം ലണ്ടൻ നാടക വേദിയിൽ തെളിഞ്ഞു. കൊച്ചിൻ കലാഭവൻ ലണ്ടൻ, ഹോൺചർച് കാമ്പിയൻ സ്കൂളിൽ അവതരിപ്പിച്ച "ജയ ജിലേ" നൃത്തോത്സവങ്ങളോടാനുബന്ധിച്ചായിരുന്നു സിനിമയുടെ നാ
നാടകാവിഷ്കാരം ലണ്ടൻ നാടക വേദിയിൽ തെളിഞ്ഞത്.
സിനിമയിലെ ചെമ്മീൻ നാടക വേദിയിലേക്ക് പകർന്നു മാറുകയായിരുന്നു. അങ്ങനെ പരീക്കുട്ടിയും കറുത്തമ്മയും ലണ്ടൻ വേദിയിൽ നിറഞ്ഞു നിന്നു. ചെമ്മീൻ സിനിമയുടെ ഗൃഹാതുരത്വത്തോടു കൂടി എത്തിയ നാടകാസ്വാദകരെ തെല്ലൊന്നുമല്ല ഈ പരിണാമം രസിപ്പിച്ചത്.
ജയ്സൻ ജോർജും ജിത അരുണും പ്രേമവും, പ്രേമ നൈരാശ്യവും മോഹവും, മോഹഭംഗങ്ങളും ആ അനശ്വര പ്രേമകഥയുടെ തീവ്രതയോടെ അവതരിപ്പിച്ചു. ചെമ്പൻ കുഞ്ഞും ചക്കി മരക്കാത്തിയും ബോൾഡ്വിൻ സൈമന്റെയും, വിമല പരേരയുടെയും കൈകളിൽ സുരക്ഷിതമായിരുന്നു. പളനിയായി ജെയിൻ കെ ജോണും അച്ചൻകുഞ്ഞായി കീർത്തി സോമരാജനും, നല്ലപെണ്ണായി യാമിൻ മിഥുനും തുറ അച്ചനായി മുരളീധരൻ വിദ്യാധരനും തിളങ്ങി. ശ്രേയ മേനോന്റെ പഞ്ചമിയും കാണികളുടെ മനസിൽ ഇടം പിടിച്ചു. വത്സലൻ , ജതിൻ തോമസ്, സുനിത്ത്, ഹരീഷ്, വിമൽ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നൃത്ത രംഗത്ത് സൗമ്യ ഷൈജു, റാണി രഘുലാൽ, അമ്മു സാമുവേൽ, ധന്യ കെവിൻ, ജെയ്‌സി ജെയ്‌മോൻ, പൂജ തമ്പി തുടങ്ങിയർ വേഷമിട്ടു. സൗമ്യ ഷൈജു നൃത്തം കൊറിയോഗ്രാഫി ചെയ്തു. വത്സലനും സുഭാഷ് പിള്ളയും സാങ്കേതിക സഹായം നൽകി.
സിനിമയിൽ നിന്നും നാടകത്തിലേക്ക് വന്നതായിരുന്നു ലണ്ടനിൽ അവതരിപ്പിച്ച ചെമ്മീനിന്റെ നാടകവഴി. ചെമ്മീൻ സിനിമ കണ്ടാസ്വദിച്ച ഒരാൾക്കു ഈ നാടകം കൊണ്ട് പോകുന്ന ഒഴുക്കിൽ നിന്നും മാറി നിൽക്കാനാവില്ല. കൊച്ചിൻ കലാഭവൻ ലണ്ടന്റെ സാരഥി കൂടിയായ ജയ്സൻ ജോർജാണ് ചെമ്മീൻ സംവിധാനം ചെയ്തവതരിപ്പിച്ചത്. നല്ലൊരു പരീക്ഷണം അതീവ ഹൃദ്യതയോടെ അരങ്ങിലെത്തിച്ചുവെന്നഭിമാനിക്കാം. ചെമ്മീൻ കൂടുതൽ വേദികളിലേക്കെത്തും എന്നുറപ്പാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |