മൂവാറ്റുപുഴ: ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ മോഷണം നടത്തിയ വൃദ്ധനായ മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ മൂവാറ്റുപുഴ പൊലീസ് പിടികൂടി.
പേഴക്കപ്പിള്ളി തട്ടുപറമ്പ് കാനാംപറമ്പിൽ വീട്ടിൽ വീരാൻകുഞ്ഞിനെയാണ് (കുരിശ് ജലീൽ, 67) മൂവാറ്റുപുഴ ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വെളുപ്പിന് സ്കൂളിലെ പ്രധാന അദ്ധ്യാപികയുടെ റൂം കുത്തി തുറക്കുകയും ക്യാമറ കേടുവരുത്തുകയും മോണിറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കോതമംഗലം, അങ്കമാലി, ഇരിഞ്ഞാലക്കുട എന്നിവിടങ്ങളിൽ ഇയാൾ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. പാലക്കാട് നോർത്ത്, പാലക്കാട് സൗത്ത്, ചിറ്റൂർ, കോങ്ങാട്, മഞ്ചേരി, തൃശൂർ ഈസ്റ്റ്, കളമശ്ശേരി എന്നിവിടങ്ങളിൽ നിരവധി ഭവനഭേദന കേസുകൾ നിലവിൽ ഉണ്ട്. അന്വേഷണസംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു, എ.കെ .ജയചന്ദ്രൻ, പി.സി. ജയകുമാർ, കെ.അനിൽ, എം.വി ദിലീപ്കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ജമാൽ, സീനിയർ സി.പി.ഒമാരായ ബിബിൽ മോഹൻ, ഷാൻ, അജന്തി,സ്വാമിനാഥൻ എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |