ആലപ്പുഴ: പറയകാട് നാലുകുളങ്ങര ശ്രീമഹാദേവീ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന മോഷ്ടാവിലെ കുത്തിയതോട് പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ ചപ്പാരപടവ് പഞ്ചായത്ത് തടിക്കടവ് മനാട്ടി ഭാഗത്ത് തോട്ടുങ്കൽ വീട്ടിൽ മഹേഷാണ് അറസ്റ്റിലായത്. 12ന് പുലർച്ചെ 3നാണ് മോഷണം നടത്തിയത്. മോഷണം നടന്ന സ്ഥലത്തു നിന്നു ലഭിച്ച വിരൽ അടയാളം ഫിംഗർ പ്രിന്റ് ബ്യൂറോ ശേഖരിച്ച് നടത്തിയ പരിശോധയിൽ നിരവധി മോഷണകേസിൽ പ്രതിയായ കണ്ണൂർ സ്വദേശി മഹേഷാണ് മോഷണം നടത്തിയതെന്ന് മനസിലാക്കിയ പൊലീസ് കണ്ണൂരിലെ വീട്ടിൽ എത്തി പ്രതിയെ പിടികൂടിയത്.ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുത്തിയതോട് പൊലീസ് സി.ഐ അജയ് മോഹന്റെ നേതൃത്വത്തിൽ എസ്.ഐ രാജീവ്, സിവിൽ പൊലീസ് ഓഫീസർ മനു, അമൽരാജ്, ഗിരീഷ്, അരുൺ, പ്രവീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |