അടൂർ : നിർമ്മാണം തുടങ്ങി രണ്ടു വർഷം പൂർത്തിയായിട്ടും ഇനിയും പൂർത്തീകരിക്കാനാവാതെ പാതി വഴിയിലാണ് അടൂരിലെ പുതിയ ഫയർഫോഴ്‌സ് യൂണിറ്റ് കെട്ടിടം. 1989 മുതൽ അടൂർ നഗരത്തിൽ എം.സി റോഡരികിൽ വാടക കെട്ടിടത്തിലാണ് ഫയർഫോഴ്‌സ് യൂണിറ്റ് പ്രവർത്തിക്കുന്നത്. 4.83 കോടി രൂപ പദ്ധതി ചെലവ് കണക്കാക്കിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയത്. ഓഫീസ് പ്രവർത്തിക്കുന്ന നിലവിലുള്ള വാടകക്കെട്ടിടത്തിൽ വാടക കൂടി നൽകുന്നില്ലെന്നാരോപിച്ച് മുൻപ് ഉടമസ്ഥൻ മുൻപ് കോടതിയെ സമീപിച്ചിരുന്നു. ആധുനിക നിലവാരത്തിലുള്ള ഓഫീസും പാർക്കിംഗ് സൗകര്യവുമൊക്കെയാണ് പുതിയ കെട്ടിടത്തിൽ ഉദ്ദേശിക്കുന്നത്. പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ വാടക കെട്ടിടത്തിന് മുന്നിൽ മഴയും വെയിലുമേറ്റ് കിടക്കുകയാണ് ഫയർഫോഴ്‌സ് വാഹനങ്ങൾ. അടിയന്തര സാഹചര്യത്തിൽ സേവനസജ്ജരാകുന്ന ഈ ഉദ്യോഗസ്ഥർക്ക് നിലവാരമുള്ള ഒരു ഓഫീസ് കെട്ടിടം പൂർത്തിയാകേണ്ടത് നാടിന്റെ ആവശ്യമാണ്.കെട്ടിട നിർമ്മാണം പൂർത്തീകരിക്കാൻ ഇനിയും ഒരു വർഷമെടുക്കുമെന്നാണ് ലഭ്യമായ വിവരം.േ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |