കൊച്ചി: വിൻസി അലോഷ്യസിന്റെ പരാതി പരിഗണിക്കാൻ ഫിലിം ചേംബറിന്റെ മോണിറ്ററിംഗ് കമ്മിറ്റി തിങ്കളാഴ്‌ച ഉച്ചയ്ക്ക് മൂന്നിന് ചേംബർ ഓഫീസിൽ അടിയന്തരയോഗം ചേരും. ഷൈൻ ടോം ചാക്കോയെ പുതിയ സിനിമകളിൽ നിന്ന് മാറ്റിനിറുത്തുന്നതുൾപ്പെടെ പരിഗണിക്കും.
ഹൈക്കോടതിയുടെയും വനിതാ കമ്മിഷന്റെയും നിർദ്ദേശപ്രകാരമാണ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചത്. ഫിലിം ചേംബർ ഭാരവാഹികളും സിനിമാ സംഘടനകളുടെ പ്രതിനിധികളും ഉൾപ്പെട്ടതാണ് 21 അംഗ കമ്മിറ്റി. താനും സജിത മഠത്തിലും നിർമ്മാതാവ് റാണിയും വിളിച്ചുസംസാരിച്ചശേഷമാണ് പരാതി നൽകാൻ വിൻസി തയ്യാറായതെന്ന് ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു.
പരാതികളിൽ കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ കമ്മിറ്റിക്ക് കഴിയും. സിനിമകളിൽ നിന്ന് മാറ്റിനിറുത്താൻ തീരുമാനിച്ചാലും നിലവിൽ തുടരുന്നതും കരാർ ഒപ്പിട്ടതുമായ സിനിമകൾ പൂർത്തിയാക്കാം. വിൻസിയുടെ പരാതി പൊലീസിന് കൈമാറില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |