ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയെ മൂന്നാം ദിനവും ചോദ്യംചെയ്‌ത ശേഷം ഇ.ഡി വിട്ടയച്ചു. ആറു മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്‌തത്. തുടർച്ചയായ മൂന്നുദിവസങ്ങളിലായി 16 മണിക്കൂറോളം വാദ്ര ചോദ്യംചെയ്യലിന് വിധേയനായി. ചോദ്യങ്ങൾ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വാദ്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെയും പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് എത്തിയത്. ഗുരുഗ്രാം ശികോഹ്പൂരിലെ 3.5 ഏക്കർ ഏഴരക്കോടി രൂപ നൽകി വാദ്രയുടെ സ്കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസ്. റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫിന് ഈഭൂമി 58 കോടിക്ക് മറിച്ചുവിറ്റതിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |