കൊച്ചി: മലാശയ രോഗങ്ങൾക്ക് ചികിത്സ തേടാൻ മലയാളികൾ വിമുഖത പ്രകടിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ. ഈ രംഗത്ത് അന്യസംസ്ഥാന വ്യാജ വൈദ്യന്മാരുടെ എണ്ണം പെരുകുകയാണെന്നും തെറ്റായ ചികിത്സാരീതികളിലേക്ക് മലയാളികൾ തിരിയുന്നുണ്ടെന്നും പ്രമുഖ താക്കോൽദ്വാര ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. പദ്മകുമാർ പറഞ്ഞു. കൊച്ചിയിൽ കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ദ്ധന്മാരുടെ അന്തർദേശിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൈൽസ് പോലുള്ള രോഗങ്ങൾ ചിലപ്പോൾ കുടൽ പഴുപ്പ്, ക്യാൻസർ എന്നിവയുടെ ലക്ഷണങ്ങളാകാം. വിശദ പരിശോധന നടത്താതെയുള്ള ചികിത്സ രോഗിയെ അപകടത്തിലാക്കും. മലദ്വാര സംബന്ധമായ രോഗമുള്ളവർ കുടൽ പരിശോധനയ്ക്ക് വിധേയരാകണം. ഇത് ഉചിതമായ ചികിത്സ ഉറപ്പു വരുത്തുവാനും സഹായിക്കുമെന്നും ഡോ. പദ്മകുമാർ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |